പാലക്കാട്: കേരളത്തിലും തമിഴ്നാട്ടിലും ഐഎസ് ആക്രമണ സാധ്യതയെത്തുടർന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി. ആക്രമണ സാധ്യത ചൂണ്ടിക്കാട്ടിയുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
റെയിൽവേ പൊലീസും ആർപിഎഫ്, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും ചേർന്നാണ് പരിശോധന നടത്തിയത്. ട്രെയിനുകളിലെത്തുന്ന പാർസലുകളിലും സംശയാസ്പദമായി കാണുന്ന ആളുകളെയും പരിശോധിച്ചു.
ഈസറ്റർ ദിനത്തിൽ കൊളംബോയിലുണ്ടായ ആക്രമണത്തിന് പിന്നാലെ കേരളത്തിലും തമിഴ്നാട്ടിലും ഐഎസ് ആക്രമണമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡും തുടങ്ങി ആളുകൾ കൂടുതൽ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ അന്ന് പരിശോധന നടത്തിയിരുന്നു. സമാനമായ പരിശോധനയാണ് ഇന്ന് റെയിൽവേ സ്റ്റേഷനുകളിൽ വീണ്ടും നടത്തിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ