പതിനാലുകാരിയെ നിരന്തരം ക്രൂരമായി പീഡിപ്പിച്ച് രണ്ടാനച്ഛന്‍; മൊഴിയെടുത്ത പൊലീസിന് ബോധം പോയി, ദാരുണം

സമാനതകളില്ലാത്ത പീഡനമനുഭവിച്ച കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ ബോധരഹിതയായി വീണു
പതിനാലുകാരിയെ നിരന്തരം ക്രൂരമായി പീഡിപ്പിച്ച് രണ്ടാനച്ഛന്‍; മൊഴിയെടുത്ത പൊലീസിന് ബോധം പോയി, ദാരുണം

ആലപ്പുഴ: പതിനാലുകാരിയെ ക്രൂരമായി പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. സമാനതകളില്ലാത്ത പീഡനമനുഭവിച്ച കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ ബോധരഹിതയായി വീണു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവിനു പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.

വള്ളികുന്നത്ത് ഭാര്യയും രണ്ടു മക്കളുമുള്ള ഇയാള്‍ 6 വര്‍ഷം മുന്‍പാണ് പെണ്‍കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലാകുന്നത്. പെണ്‍കുട്ടിക്ക് 9 വയസ്സുള്ളപ്പോള്‍ മാതാവിന്റെ പ്രസവസമയത്താണ് ആദ്യമായി ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ മാതാവും രണ്ടാനച്ഛനും ചേര്‍ന്ന് ആലപ്പുഴ ജില്ലയിലെ ഒരു സ്ഥാപനത്തില്‍ പാര്‍പ്പിച്ചു പഠിപ്പിക്കുകയായിരുന്നു.

ആഴ്ചയില്‍ രണ്ടു ദിവസം പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ ഇവിടെ നിന്നു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയും പീഡനത്തിനിരയാക്കുകയും ചെയ്തിരുന്നു. എതിര്‍ത്തപ്പോള്‍ മാതാവിനെയും പെണ്‍കുട്ടിയെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. ഒന്നര വര്‍ഷം മുന്‍പ് പെണ്‍കുട്ടി ഗര്‍ഭിണിയായി. ഗുളിക നല്‍കി ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. പീഡനം തുടര്‍ന്നപ്പോള്‍ പെണ്‍കുട്ടി വീട്ടിലേക്കു പോകാന്‍ വിസമ്മതിച്ചു.

ഇതെക്കുറിച്ച് സ്ഥാപന അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ പീഡനത്തെപ്പറ്റി സൂചന ലഭിച്ചു. തുടര്‍ന്ന്  ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.  ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തൃക്കുന്നപ്പുഴ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തി കേസെടുത്ത ശേഷം ഓച്ചിറ പൊലീസിനു കൈമാറുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com