കുഞ്ഞുമായി യുവതി ആറ്റില്‍ ചാടിയ സംഭവം; കാന്‍സര്‍ സ്ഥിരീകരിച്ചതില്‍ മനംനൊന്തെന്ന് പൊലീസ്‌

ഇവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്
കുഞ്ഞുമായി യുവതി ആറ്റില്‍ ചാടിയ സംഭവം; കാന്‍സര്‍ സ്ഥിരീകരിച്ചതില്‍ മനംനൊന്തെന്ന് പൊലീസ്‌

കോന്നി: മകള്‍ക്കൊപ്പം യുവതി ആറ്റില്‍ ചാടി മരിച്ചത് തനിക്ക് കാന്‍സറാണെന്ന പരിശോധനാ ഫലം ലഭിച്ചതില്‍ മനംനൊന്താകാമെന്ന് പൊലീസ്. തേക്കിന്‍തോട് വാടകയ്ക്ക് താമസിക്കുന്ന ദേവിക(29), മകള്‍ ശ്രീദേവി(3 വയസ്) എന്നിവരാണ് വ്യാഴാഴ്ച വൈകീട്ടോടെ കല്ലാറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. 

ദേവികയുടെ കയ്യിലുണ്ടായിരുന്ന മുഴ കാന്‍സര്‍ പരിശോധനയ്ക്ക് അയച്ചപ്പോള്‍ കാന്‍സറാണെന്ന പരിശോധനാ ഫലമാണ് ലഭിച്ചത്. ഇത് ദേവികയെ മാനസീകമായി തളര്‍ത്തിയിരുന്നതായി പൊലീസ് പറയുന്നു. വ്യത്യസ്ത സമുദായത്തില്‍പ്പെട്ട ദേവികയും, സുമോജും അഞ്ച് വര്‍ഷം മുന്‍പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. 

ഇവര്‍ക്കിടയില്‍ കുടുംബ പ്രശ്‌നങ്ങളില്‍ ഇല്ലായിരുന്നെന്നും പൊലീസ് പറയുന്നു. ബാത്ത്‌റൂമിലേക്ക് എന്ന് പറഞ്ഞ് പോയ മകളേയും ഭാര്യയേയും പിന്നെ കാണുന്നത് മരിച്ച നിലയിലാണെന്നാണ് സുമോജിന്റെ മൊഴി. അസ്വഭാവികതയില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എന്നാണ് സൂചന. മകളെ ശരീരത്തോട് ചേര്‍ത്ത് കെട്ടിയ നിലയിലാണ് യുവതി ആറ്റില്‍ ചാടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com