കൊലയ്ക്ക് ശേഷം ഒളിച്ചിരുന്നത് കശ്മീരില്‍; അച്ഛന് കൊലപാതകത്തില്‍ പങ്കില്ല, കുഴിയെടുക്കാന്‍ സഹായിച്ചുവെന്ന് അഖില്‍

കൊലയ്ക്ക് ശേഷം ഒളിച്ചിരുന്നത് കശ്മീരില്‍; അച്ഛന് കൊലപാതകത്തില്‍ പങ്കില്ല, കുഴിയെടുക്കാന്‍ സഹായിച്ചുവെന്ന് അഖില്‍

രാഖിയെ കൊലപ്പെടുത്തിയ ശേം കശ്മീരിലേക്ക് പോയെന്ന് അമ്പൂരി കൊലപാതക കേസില്‍ അറസ്റ്റിലായ അഖിലിന്റെ മൊഴി


തിരുവനന്തപുരം: രാഖിയെ കൊലപ്പെടുത്തിയ ശേം കശ്മീരിലേക്ക് പോയെന്ന് അമ്പൂരി കൊലപാതക കേസില്‍ അറസ്റ്റിലായ അഖിലിന്റെ മൊഴി. അച്ഛന് കൊലപാതകത്തില്‍ പങ്കില്ലെന്നും കുഴിയെടുക്കാന്‍ സഹായിച്ചുവെന്നും അഖില്‍ പൊലീസിനോട് പറഞ്ഞു. അഖിലിന്റെ അച്ഛനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് രാഖിയുടെ കുടുംബവും അയല്‍വാസികളും ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെയും അേേന്വഷണം നടത്തും. 

തെളിവ് നശിപ്പിക്കാനായി രാഖിയുടെ വസ്ത്രങ്ങളും ബാഗുകളും പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ചെന്നും അഖില്‍ മൊഴി നല്‍കി.  കഴിഞ്ഞ ദിവസം അഖില്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. കാറില്‍വച്ച് തര്‍ക്കമുണ്ടായപ്പോള്‍ രാഖിയുടെ കഴുത്തുഞെരിച്ചു ബോധംകെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിച്ചു കയര്‍ കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കിയതായും അഖില്‍ പൊലീസിനോടു പറഞ്ഞു.

കേസിലെ രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുലിനെയും പൊലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം കൊല്ലം അതിര്‍ത്തിയിലെ ഒളിയിടത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com