ഭര്‍ത്താക്കന്മാര്‍ക്ക് അവിഹിതബന്ധം ആരോപിച്ച് അടുത്തുകൂടും, ഭീഷണി, പീഡനം; അമ്പതിലധികം വീട്ടമ്മമാരെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

പൊലീസ് കണ്ടെടുത്ത ഇയാളുടെ ലാപ്‌ടോപ്പില്‍ നിന്നും അന്‍പതില്‍ അധികം വീട്ടമ്മമാരുടെ നഗ്‌ന ചിത്രങ്ങളാണ് പിടിച്ചെടുത്തത്
ഭര്‍ത്താക്കന്മാര്‍ക്ക് അവിഹിതബന്ധം ആരോപിച്ച് അടുത്തുകൂടും, ഭീഷണി, പീഡനം; അമ്പതിലധികം വീട്ടമ്മമാരെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

കോട്ടയം; തന്ത്രപൂര്‍വം അടുത്തുകൂടി വീട്ടമ്മമാരെ വശീകരിച്ച് പീഡിപ്പിക്കുന്നയാള്‍ പൊലീസ് പിടിയില്‍. കോട്ടയം അരീപ്പറമ്പ് സ്വദേശി ഹരി എന്ന പ്രദീപ് കുമാറാണ് (25) ഏറ്റുമാനൂര്‍ പൊലീസിന്റെ പിടിയിലായത്. നഗ്‌ന ചിത്രങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന ഒരു വീട്ടമ്മയുടെ പരാതിയില്‍ തുടങ്ങിയ അന്വേഷണത്തിലാണ് ഹണി ട്രാപ്പര്‍ കുടുങ്ങിയത്. ഒരേസമയം ഒന്നിലധികം സ്ത്രീകളുമായി ഇയാള്‍ അടുപ്പം പുലര്‍ത്തിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

പൊലീസ് കണ്ടെടുത്ത ഇയാളുടെ ലാപ്‌ടോപ്പില്‍ നിന്നും അന്‍പതില്‍ അധികം വീട്ടമ്മമാരുടെ നഗ്‌ന ചിത്രങ്ങളാണ് പിടിച്ചെടുത്തത്. ഭര്‍ത്താക്കന്മാര്‍ക്കെതിരേ അവിഹിത ബന്ധം ആരോപിച്ച് സ്ത്രീകളെ ഭര്‍ത്താക്കന്മാരില്‍ നിന്ന് അകറ്റിയശേഷമാണ് പീഡനത്തിന് ഇരയാക്കിയിരുന്നത്. ഇവരില്‍ പലരും ഇയാളുടെ കെണിയില്‍പ്പെട്ട് നിരന്തര പീഡനത്തിന് ഇരയായതായെന്ന് പൊലീസ് പറയുന്നു.

താല്പര്യം തോന്നുന്ന സ്ത്രീകളെ വളരെ യാദൃശ്ചികമായെന്ന വണ്ണം പരിചയപ്പെട്ട് മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചാണ് കെണിയില്‍ കുടുക്കുന്നത്. സൗഹൃദം സ്ഥാപിച്ച് അവരുടെ  കുടുംബ പ്രശ്‌നങ്ങള്‍ തന്ത്രപൂര്‍വ്വം മനസ്സിലാക്കും. ഇതോടൊപ്പം വീട്ടമ്മമാരുടെ ഭര്‍ത്താക്കന്മാര്‍ക്ക് മറ്റു സ്ത്രീകളുമായി അവിഹിത ബന്ധം ഉണ്ടെന്നു ബോധ്യപ്പെടുത്താനായുള്ള കരുനീക്കം തുടങ്ങും. ഇതിനായി മറ്റു പല സ്ത്രീകളുടെയും പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് അവരുടെ ഭര്‍ത്താക്കന്മാരുമായി ചാറ്റ് ചെയ്യും. ഈ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഭാര്യയ്ക്ക് അയച്ചു നല്‍കി വിശ്വാസ്യത ആര്‍ജ്ജിക്കും. പതിയെ ഭര്‍ത്താവുമായി അകലുന്ന കുടുംബിനികള്‍ ഇയാളുമായി കൂടുതല്‍ അടുക്കും.

ഈ അവസ്ഥ മുതലെടുത്ത് ഇയാള്‍ വീഡിയോ ചാറ്റിനു ക്ഷണിക്കുകയും തന്ത്രപൂര്‍വ്വം ഫോട്ടോകള്‍ കരസ്ഥമാക്കുകയും ചെയ്യും. ഈ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌ന ഫോട്ടോകള്‍ ആക്കുന്നു. പിന്നീട് ഈ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തന്റെ ഇംഗിതങ്ങള്‍ക്ക് ഇരയാക്കുന്നതാണ് ഇയാളുടെ രീതി. ഇയാളുടെ കെണിയില്‍ കൂടുതല്‍ വീട്ടമ്മമാര്‍ പെട്ടിട്ടുണ്ടാവുമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഏറ്റുമാനൂര്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com