കൊച്ചി: ജൂണ്‍ 9 മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം. ജൂലൈ 31 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന് മുന്നോടി
യായി ജില്ലയിൽ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഇതരസംസ്ഥാന ബോട്ടുകളും തീരം വിട്ടുപോകാൻ നിർദേശം നൽകി. ജൂണ്‍ ഒന്‍പതിന് മുന്‍പ് തീരം വിട്ടുപോകണമെന്നാണ് നിർദേശം.
ട്രോളിംഗ് നിരോധന കാലയളവിൽ ഹാർബറുകളിലെ ഡീസൽ ബങ്കുകൾ, തീരപ്രദേശത്തെ മറ്റു ഡീസൽ ബങ്കുകൾ തുടങ്ങിയവ പ്രവർത്തിപ്പിക്കാൻ പാടില്ല. ഇവ അടച്ചിടണം. ഇൻബോർഡ് വള്ളങ്ങൾക്ക് മത്സ്യഫെഡ് ബങ്കുകൾ മുഖേനയും മറ്റ് തെരഞ്ഞെടുത്ത ബങ്കുകൾ വഴിയും ഡീസൽ ലഭ്യമാക്കും. യന്ത്രവത്കൃത ബോട്ടുകൾക്ക് ഡീസൽ നൽകുവാൻ പാടില്ല.
കടലിൽ പോകുന്ന യന്ത്രവത്കൃത ഇൻബോർഡ് വളളങ്ങൾക്ക് ട്രോളിംഗ് കാലയളവിൽ മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. ഇവയ്ക്കൊപ്പം ഒരു ക്യാരിയർ വള്ളം മാത്രമേ അനുവദിക്കുകയുളളൂ. ട്രോൾ നിരോധന കാലയളവിൽ പരന്പരാഗത മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്പോൾ നിർബന്ധമായും ബയോമെട്രിക് ഐഡി കാർഡും, സുരക്ഷാ ഉപകരണങ്ങളും, കൈയിൽ കരുതണമെന്നും ജില്ലാ ഭരണകൂടം നിർദേശം നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ