അടുത്ത 48 മണിക്കൂറിനുളളിൽ കാലവർഷം കേരള തീരം തൊടും ; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് 

അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് പെയ്തു തുടങ്ങാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അടുത്ത 48 മണിക്കൂറിനുളളിൽ കാലവർഷം കേരള തീരം തൊടും ; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് 

തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് പെയ്തു തുടങ്ങാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാലിദ്വീപ്, കന്യാകുമാരി എന്നിവിടങ്ങളിൽ എത്തിച്ചേർന്ന കാലവർഷം വൈകാതെ കേരളത്തിലെത്താനുള്ള എല്ലാ സാഹചര്യങ്ങളും അനുകൂലമാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

 ജൂണ്‍ ആറിന് കാലവർഷം കേരളത്തിൽ എത്തിച്ചേരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചച്ചിരുന്നത്. എന്നാൽ, പ്രഖ്യാപിച്ച തീയതിക്കു മൂന്നു ദിവസം മുൻപോ, മൂന്നു ദിവസത്തിനു ശേഷമോ കാലവർഷം എത്തിച്ചേരാറുണ്ടെന്നും ഇക്കുറി അത് നേരത്തെയെത്താനുള്ള സാധ്യത ഏറെയാണെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു.

അതേസമയം, തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ഇടുക്കിയിൽ തിങ്കളാഴ്ചയും മലപ്പുറത്ത് ബുധനാഴ്ചയും വയനാട്ടിൽ ചൊവ്വാഴ്ചയും ഏഴു മുതൽ 11 വരെ സെന്‍റിമീറ്റർ കനത്ത മഴയ്ക്കാണ് സാധ്യത.

കേരളം ഉൾപ്പെടുന്ന തെക്കൻ മുനമ്പിൽ 97 ശതമാനം മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ഇത് എട്ടു ശതമാനം കൂടുകയോ കുറയുകയോ ചെയ്യാം. വേനൽ മഴയിൽ 55 ശതമാനം കുറവാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. വേനൽ മഴയിലുണ്ടായ കുറവു മൂലം സംസ്ഥാനം വരൾച്ചയിലേക്കു നീങ്ങുമോ എന്ന ആശങ്ക നിലനിൽക്കുമ്പോൾ കാലവർഷം നേരത്തേയെത്തുമെന്ന പ്രവചനം ആശ്വാസമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com