സ്വകാര്യലാബിലെ പരിശോധന പിഴവ്;  ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു; പ്രതിഷേധം

പരാതിയേത്തുടര്‍ന്ന് പാറശ്ശാലയിലെ സ്വകാര്യലാബിനെ കരിമ്പട്ടികയില്‍പ്പെടുത്തി
സ്വകാര്യലാബിലെ പരിശോധന പിഴവ്;  ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു; പ്രതിഷേധം

തിരുവനന്തപുരം: സ്വകാര്യലാബിന്റെ പിഴവിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി.  ഗുരുതരാവസ്ഥയിലായ അമ്മയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയേത്തുടര്‍ന്ന് പാറശ്ശാലയിലെ സ്വകാര്യലാബിനെ കരിമ്പട്ടികയില്‍പ്പെടുത്തി.  
 
പാറശാല ചെറിയകൊല്ല സ്വദേശി നിഷയുടെ  ഗര്‍ഭസ്ഥ ശിശുക്കളാണ് മരിച്ചത്. പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ നിഷയ്ക്ക്  ആശുപത്രിയുമായി ഔദ്യോഗിക സ്‌കാനിങ് കരാറുള്ള വിന്നീസ് ലാബില്‍ പരിശോധനയ്ക്ക് കുറിച്ചു നല്കി. ആദ്യ സ്‌കാനിങ്ങുകളില്‍ ഒരു കുട്ടിയെന്നായിരുന്നു പരിശോധനാഫലം. അഞ്ചാം മാസത്തില്‍ അസ്വസ്ഥതകള്‍ തോന്നിയതിനേത്തുടര്‍ന്ന്് മറ്റൊരിടത്ത് പരിശോധന നടത്തുകയും ഇരട്ടക്കുട്ടികളാണെന്ന് ബോധ്യപ്പെടുകയും ഒരു കുട്ടി അബോര്‍ഷനായതായി മനസിലാക്കുകയും ചെയ്തു. 

ഇവരുടെ നിര്‍ദേശപ്രകാരം എസ് എ ടിയിലെത്തി പരിശോധിച്ചപ്പോഴേയ്ക്കും രണ്ടാമത്തെ കുട്ടിക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന്  നിഷയുടെ കുടുംബം പൊലീസിലും പാറശാല ആശുപത്രി സൂപ്രണ്ടിനും ഡി എം ഒയ്ക്കും പരാതി നല്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com