മലപ്പുറം: തിരൂരിൽ അറക്കാനെടുക്കുമ്പോൾ ജീവനും കൊണ്ടോടിയ കോഴിക്ക് പിന്നാലെ ഓടിയ കടയുടമ കാൽ വഴുതി കിണറ്റിൽ വീണു. വീഴ്ചയിൽ കടയുടമയായ അലി(40)യുടെ എല്ലുകൾ പൊട്ടി. കഴുത്തിനും നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ അലിയെ രണ്ട് ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. അറക്കാൻ എടുത്തപ്പോൾ കോഴി അലിയിൽ നിന്ന് തെന്നിമാറുകയായിരുന്നു. അതിന് പിന്നാലെ ഓടിയ അലി അറുപതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരിക്ക് മൂലം മുകളിലേക്ക് കയറ്റാൻ സാധിച്ചില്ല.
ഇദ്ദേഹത്തെ കിണറ്റിലെ പാറയിലേക്ക് കിടത്തിയ ശേഷം നാട്ടുകാർ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അലിയെ രക്ഷിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ