ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമാകുന്നു ; ചുഴലിക്കാറ്റ് മുന്നറിയിപ്പ്, ജാഗ്രതാനിര്‍ദേശം

അടുത്ത 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു
ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമാകുന്നു ; ചുഴലിക്കാറ്റ് മുന്നറിയിപ്പ്, ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം : അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ആറ് മണിക്കൂറിനുള്ളില്‍ അതിതീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ഈ സാഹചര്യത്തില്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

അറബിക്കടലില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റ് അടുത്ത 72 മണിക്കൂറിനകം വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ ഭാഗമായി കേരളത്തില്‍ കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ അമിനിദ്വീപിനോട് 240 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് മാറിയാണ് ന്യൂനമര്‍ദം രൂപം കൊണ്ടത്. 

മത്സ്യത്തൊഴിലാളികള്‍ക്കായി ചുവടെ ചേര്‍ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു .

10th June  തെക്ക് പടിഞ്ഞാറ് ,തെക്ക് കിഴക്ക് ,മദ്ധ്യ കിഴക്ക് അറബിക്കടല്‍, തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ , ലക്ഷദ്വീപ് ,കേരളകര്‍ണ്ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 50 kmph വേഗതയില്‍ കാറ്റ് വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യ ബന്ധനത്തിന് കടലില്‍ പോകരുത്.

തെക്ക് പടിഞ്ഞാറ് ,തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 35 - 45 kmph വേഗതയില്‍ കാറ്റ് വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യ ബന്ധനത്തിന് കടലില്‍ പോകരുത്.

11th June മദ്ധ്യ കിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 55 65 kmph വേഗതയിലും, 
തെക്ക് അറബിക്കടല്‍ , മദ്ധ്യ പടിഞ്ഞാറ് അറബിക്കടല്‍ ,ലക്ഷദ്വീപ് ,കേരളകര്‍ണ്ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 50 kmph വേഗതയിലും , തെക്ക് പടിഞ്ഞാറ് ,തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 35  45 kmph വേഗതയിലും കാറ്റ് വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യ ബന്ധനത്തിന് കടലില്‍ പോകരുത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com