മലപ്പുറം: ജീവിച്ചിരിക്കെ ആദരാഞ്ജലി നേർന്ന് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിക്കുന്നതിൽ പരാതിയുമായി യുവാക്കൾ. മലപ്പുറം മമ്പാട് സ്വദേശികളായ യുവാക്കളാണ് നിലമ്പൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. രണ്ടു ദിവസങ്ങളിലായി കേരളത്തിലെ വിവിധ പ്രദേശങ്ങളിലുണ്ടായ വാഹനപകടങ്ങളിൽ മരിച്ചവരെന്ന് പറഞ്ഞാണ് ഇവരുടെ ചിത്രങ്ങൾ പ്രചരിക്കുന്നത്.
ഫേസ്ബുക്കിലും വാട്സ്ആപ്പിലുമടക്കം യുവാക്കളുടെ സെൽഫി പ്രചരിക്കുന്നുണ്ട്. അജ്നാസ് നടുവക്കാട്, ജംഷീർ തൃക്കൈകുത്ത്, ജംഷിദ് കൂളിക്കൽ, ആസിഫ് ഓടായിക്കൽ, അഫലു എടക്കര എന്നിവരുടെ സെൽഫിയാണ് അപകടത്തിൽ മരിച്ചവർ എന്ന രീതിയിയിൽ ഷെയർ ചെയ്യപ്പെടുന്നത്.
ആദ്യം കാര്യമായെടുത്തില്ലെങ്കിലും ഞായറാഴ്ച പാലക്കാട്ട് ആംബുലൻസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഇതേ ഫോട്ടോ ഉപയോഗിച്ച് യാത്രാമൊഴിയും ആദരാജ്ഞലികളും കണ്ടതോടെയാണ് യുവാക്കൾ പരാതി നൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ