അഞ്ച് പവന്റെ താലിമാല പശു വിഴുങ്ങി, അത് അറിയാതെ പശുവിനെ വിറ്റു; രണ്ട് വര്‍ഷത്തിന് ശേഷം ചാണകത്തില്‍ നിന്ന് മാല തിരിച്ചുകിട്ടി

വര്‍ഷങ്ങള്‍ക്ക് ശേഷം ഫേയ്‌സ്ബുക്കില്‍ വന്ന കുറിപ്പിനൊപ്പമാണ് തങ്ങളുടെ മാല ഇല്യാസ് കാണുന്നത്
അഞ്ച് പവന്റെ താലിമാല പശു വിഴുങ്ങി, അത് അറിയാതെ പശുവിനെ വിറ്റു; രണ്ട് വര്‍ഷത്തിന് ശേഷം ചാണകത്തില്‍ നിന്ന് മാല തിരിച്ചുകിട്ടി


ണ്ട് വര്‍ഷം മുന്‍പാണ് തുടയന്നൂര്‍ തേക്കില്‍ സ്വദേശി ഇല്യാസിന്റെ ഭാര്യയുടെ താലിമാല കാണാതാകുന്നത്. ദുരൂഹസാഹചര്യത്തിലാണ് മാല അപ്രത്യക്ഷമാകുന്നത്. സംഭവസമം അവരുടെ കറുമ്പി പശു മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. അരിച്ചുപെറുക്കി നോക്കിയിട്ടും മാല കിട്ടാതിരുന്നതോടെ അഞ്ച് പവന്റെ മാല അവര്‍ അങ്ങ് മറന്നു. പശുവിനേയും വിറ്റു.

വര്‍ഷങ്ങള്‍ക്ക് ശേഷം ഫേയ്‌സ്ബുക്കില്‍ വന്ന കുറിപ്പിനൊപ്പമാണ് തങ്ങളുടെ മാല ഇല്യാസ് കാണുന്നത്. അധ്യാപക ദമ്പതികളായ വയ്യാനം ഫജാന്‍ മന്‍സിലില്‍ ഷൂജ ഉള്‍ മുക്കിനും ഷാഹിനയ്ക്കുമാണ് ഇവരുടെ മാല കിട്ടിയത്. ഇവര്‍ക്ക് മാല ലഭിച്ചതോ ചാണകത്തില്‍ നിന്ന്. കൃഷി ആവശ്യത്തിനായി ഇവര്‍ ചാണകം വാങ്ങുന്ന പതിവുണ്ട്. വീടുകളില്‍ നിന്നു ചാണകം ശേഖരിച്ചു വില്‍പന നടത്തുന്ന കരവാളൂര്‍ സ്വദേശി ശ്രീധരന്റെ കൈയില്‍ നിന്ന് 6 മാസം മുന്‍പ് ഇവര്‍ ചാണകം വാങ്ങിയിരുന്നു. 

കൃഷിക്ക് എടുക്കുന്നതിനിടെ കഴിഞ്ഞ 5നാണ് ചാണകത്തിനിടയില്‍ നിന്നും താലിയും മാലയും ദമ്പതികള്‍ക്ക് ലഭിക്കുന്നത്. താലിയില്‍ ഇല്യാസ് എന്ന് എഴുതിയിരുന്നു. തുടര്‍ന്നാണ് മാലയുടെ ഉടമയെ കണ്ടെത്തുന്നതിനായി ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നല്‍കിയത്. ഇത് കണ്ടതോടെയാണ് ഇല്യാസ് ഫോണില്‍ ഷൂജയുമായി ബന്ധപ്പെടുന്നത്. 

2 വര്‍ഷം മുന്‍പു കാണാതായ മാലയാണിതെന്നും പശു വിഴുങ്ങിയതായി അന്നു തന്നെ സംശയം ഉണ്ടായിരുന്നെന്നും ഇല്യാസ് പറഞ്ഞു. ഇതിനിടെ, പശുവിനെ ഇല്യാസ് വിറ്റു. പല കൈ മറിഞ്ഞ പശു ഇപ്പോള്‍ എവിടെയെന്ന് ആര്‍ക്കും അറിയില്ല. കറുത്ത പശുവാണെന്നതു മാത്രമാണ് ഏക തുമ്പ്. ഇല്യാസാണു മാലയുടെ ഉടമയെന്നു ബോധ്യപ്പെട്ടതോടെ മാല തിരിച്ച് ഏല്‍പിക്കാനുള്ള തയാറെടുപ്പിലാണ് അധ്യാപക ദമ്പതികള്‍. അടുത്ത ദിവസം പൊലീസിന്റെ സാന്നിധ്യത്തില്‍ മാല നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com