കാര്‍ സംഘടിപ്പിച്ചത് ബന്ധുവിന് പിഎസ് സി പരീക്ഷയ്ക്ക് പോകാനെന്ന് പറഞ്ഞ്; അജാസില്‍ എത്തിയത് പല കൈമറിഞ്ഞ്

ഈ കാര്‍ ഉപയോഗിച്ചാണ് അജാസ് സൗമ്യ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തിയത്
കാര്‍ സംഘടിപ്പിച്ചത് ബന്ധുവിന് പിഎസ് സി പരീക്ഷയ്ക്ക് പോകാനെന്ന് പറഞ്ഞ്; അജാസില്‍ എത്തിയത് പല കൈമറിഞ്ഞ്

ആലപ്പുഴ; വനിത സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യയെ കൊലപ്പെടുത്താന്‍ അജാസ് എത്തിയത് എറണാകുളം സ്വദേശിയുടെ കാറില്‍. ബന്ധുവിന് പിഎസ് സി പരീക്ഷയ്ക്ക് പോകാനാണെന്ന് പറഞ്ഞാണ് ഇയാള്‍ കാര്‍ സംഘടിപ്പിച്ചത്. എളമക്കര സ്വദേശി രതീഷിന്റെയാണ് കാര്‍. എന്നാല്‍ പല കൈകളില്‍ നിന്ന് മറിഞ്ഞാണ് അജാസിലേക്ക് കാര്‍ എത്തിയത്. ഈ കാര്‍ ഉപയോഗിച്ചാണ് അജാസ് സൗമ്യ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തിയത്. 

അജാസിനെ വ്യക്തിപരമായി അറിയില്ലെന്നാണ് രതീഷ് പറയുന്നത്. ബന്ധുവിന്റെ സുഹൃത്തിന് ഉപയോഗിക്കാനാണ് കാര്‍ നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. രതീഷിന്റെ പേരിലുള്ള കാര്‍ ഉപയോഗിക്കുന്നത് ബന്ധു ശ്യാമാണ്. ശ്യം തന്റെ സുഹൃത്തിന് കാര്‍ നല്‍കുകയായിരുന്നു. ഒരു ബന്ധുവിനെ എയര്‍പോര്‍ട്ടില്‍ നിന്നു കൂട്ടിക്കൊണ്ടുവരാനെന്നു പറഞ്ഞ് ഈ സുഹൃത്തില്‍ നിന്ന് അജാസിന്റെ ഒരു ബന്ധു കാര്‍ വാങ്ങി. അജാസ് ഇയാളുടെ കൈയില്‍ നിന്നാണു കാര്‍ സംഘടിപ്പിച്ചത്. ഒരു ബന്ധുവിന് തിരുവനന്തപുരത്ത് പിഎസ് സി പരീക്ഷയ്ക്കു പോകാനാണ് കാര്‍ എന്നാണ് അജാസ് ഇയാളോടു പറഞ്ഞത്. രതീഷിന്റേയും ശ്യാമിന്റേയും മൊഴി ഇന്ന് പൊലീസ് എടുക്കും. 

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‍ പ്രതികാരമായാണ് സൗമ്യയെ ക്രൂരമായി അജാസ് കൊലപ്പെടുത്തിയത്. വണ്ടി ഇടിച്ചു വീഴ്ത്തി വടിവാളുകൊണ്ട് വെട്ടിയതിന് ശേഷമാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ഇതിന് മുന്‍പ് സൗമ്യയെ കൊലപ്പെടുത്താന്‍ അജാസ് ശ്രമിച്ചിട്ടുണ്ടെന്നാണ് അമ്മ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com