'മകളെ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി കഴുത്തു ഞെരിച്ചുകൊന്നു'; 16കാരിയെ കൊന്നത് അമ്മ; കുറ്റം സമ്മതിച്ചു

കാമുകന്‍ അനീഷുമായുള്ള ബന്ധം മകള്‍ എതിര്‍ത്തെന്നും ഇതിനെത്തുടര്‍ന്നുണ്ടായ വഴക്കിനെ തുടര്‍ന്നാണ് കൊലനടന്നതെന്നുമാണ് മൊഴി
'മകളെ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി കഴുത്തു ഞെരിച്ചുകൊന്നു'; 16കാരിയെ കൊന്നത് അമ്മ; കുറ്റം സമ്മതിച്ചു

തിരുവനന്തപുരം; നെടുമങ്ങാട് പതിനാറുകാരിയെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ച് അമ്മയും കാമുകനും. മകളെ ഭിത്തിയില്‍ ചേര്‍ത്തുനിര്‍ത്തി കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു എന്നും അമ്മ മഞ്ജുഷ പറഞ്ഞു. കാമുകന്‍ അനീഷുമായുള്ള ബന്ധം മകള്‍ എതിര്‍ത്തെന്നും ഇതിനെത്തുടര്‍ന്നുണ്ടായ വഴക്കിനെ തുടര്‍ന്നാണ് കൊലനടന്നതെന്നുമാണ് മൊഴി. അശോകന്റെ സഹായത്തോടെയായിരുന്നു കൊലനടത്തിയത്. രണ്ട് പ്രതികളേയും റിമാന്‍ഡ് ചെയ്തു. 

കിണറ്റിനുള്ളിലാണ് മരിച്ച നിലയില്‍ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നതാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയൊണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. മകള്‍ ആത്മഹത്യ ചെയ്തതാണെന്നും മൃതദേഹം ഒളിപ്പിക്കുകയായിരുന്നെന്നുമാണ് അമ്മ പറഞ്ഞിരുന്നത്. 

ഭര്‍ത്താവുമായി അകന്നു കഴിയുന്ന മഞ്ജുഷ, മകളുമായി വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ വീടിനടുത്താണ് അമ്മയുടെ കാമുകനായ അനീഷ് താമസിച്ചിരുന്നത്. കൊലനടത്തിയ ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ബൈക്കിലിരുത്തി അമ്മയും കാമുകനും ചേര്‍ന്ന് ഉപയോഗശൂന്യമായ പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നു. ബൈക്കിന്റെ നടുക്ക് മകളെ ഇരുത്തിയാണ് പൊട്ടക്കിണര്‍ വരെ എത്തിച്ചതെന്നും ഇരുവരും സമ്മതിച്ചു. അനീഷിന്റെ വീടിന് തൊട്ടടുത്താണ് ഈ കിണര്‍. 

മൃതദേഹം ഉപേക്ഷിച്ചശേഷം മഞ്ജുഷയും അനീഷും തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. കുട്ടിയെയും മഞ്ജുഷയെയും കാണാതായതിന് പിന്നാലെ അയല്‍വാസിയായ അനീഷിനെയും കാണാനില്ലെന്ന് കണ്ടെത്തി. കുട്ടി ഇവരുടെ കൂടെയുണ്ടായിരിക്കുമെന്നാണ് നാട്ടുകാരും ബന്ധുക്കളും കരുതിയത്. എന്നാല്‍ ഇവരുടെ കൂടെ മകള്‍ ഇല്ലെന്ന കാര്യം അറിഞ്ഞതോടെയാണ് അന്വേഷണം ആരംഭിച്ചത്.

ഇന്നലെ തമിഴ്‌നാട്ടില്‍ വച്ച് അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മകള്‍ എവിടെ എന്ന ചോദ്യത്തിന് ഇരുവരും കൃത്യമായി മറുപടി നല്‍കാന്‍ തയാറായില്ല. പെണ്‍കുട്ടി തമിഴ്‌നാട്ടില്‍ തന്നെയുണ്ടെന്നായിരുന്നു ഇരുവരുടെയും മൊഴി. എന്നാല്‍ ഇതു കള്ളമാണെന്ന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലില്‍ വ്യക്തമായി. മകളുടെ മൃതദേഹം പൊട്ടക്കിണറ്റില്‍ തള്ളിയശേഷമാണ് നാടുവിട്ടതെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചു. മകളെ കൊലപ്പെടുത്തിയതല്ലെന്നും, മകള്‍ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് ഇവര്‍ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com