കൊച്ചി: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. അനധികൃതമായി പ്രവർത്തിക്കുന്നുവെന്ന സ്ഥിരീകരണത്തെ തുടർന്ന് നഗരസഭ റിസോർട്ടിന്റെ ലൈസൻസ് പുതുക്കി നൽകിയിരുന്നില്ല. എന്നാൽ ഈ ലൈസൻസ് പുതുക്കി നൽകുന്നതിനായി നഗരസഭയ്ക്ക് നിർദ്ദേശം നൽകണമെന്നാണ് ഹർജിക്കാരായ വാട്ടർ വേൾഡ് ടൂറിസം കമ്പനി ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
അനധികൃത നിര്‍മ്മാണം റിസോര്‍ട്ട് അധികൃതര്‍ നടത്തിയിട്ടുണ്ട്. ഇത് പൊളിച്ച് നീക്കുകയും പിഴയടയ്ക്കുകയും വേണമെന്നായിരുന്നു നഗരസഭയുടെ കണ്ടെത്തല്‍. രണ്ട് കോടിയോളം രൂപയാണ് പിഴയിനത്തിൽ ലേക് പാലസ് ഉടമകൾ അടയ്ക്കേണ്ടി വരിക.എന്നാൽ ഈ തുക അടയ്ക്കാൻ തയ്യാറല്ലെന്നും പിഴയൊടുക്കാതെ ലൈസൻസ് പുതുക്കി നൽകാൻ നഗരസഭ തയ്യാറാവണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
പരാതി തിങ്കളാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ