"പൂത്ത കാശുണ്ടെന്നതല്ലാതെ കോമണ്‍സെന്‍സ് ഏഴയലത്ത് എത്തിച്ചു നോക്കാത്ത ഇതുപോലത്തെ പ്രാഞ്ചിയേട്ടന്മാരാണ് ഇപ്പോള്‍ 'തൊഴിലാളി വര്‍ഗ്ഗ' പാര്‍ട്ടിയുടെ വാത്സല്യഭാജനങ്ങള്‍"

ഇവര്‍ നല്‍കുന്ന കോടികളുടെ പളപളപ്പാണ് ഇന്നത്തെ സിപിഎം എന്ന അധികാര വര്‍ഗ്ഗ പാര്‍ട്ടിയുടെ നെഗളിപ്പിന് ആധാരം
"പൂത്ത കാശുണ്ടെന്നതല്ലാതെ കോമണ്‍സെന്‍സ് ഏഴയലത്ത് എത്തിച്ചു നോക്കാത്ത ഇതുപോലത്തെ പ്രാഞ്ചിയേട്ടന്മാരാണ് ഇപ്പോള്‍ 'തൊഴിലാളി വര്‍ഗ്ഗ' പാര്‍ട്ടിയുടെ വാത്സല്യഭാജനങ്ങള്‍"

കൊച്ചി: പിവി അന്‍വര്‍ എംഎല്‍എയെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാക്കിയ ഇടതുമുന്നണി തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം.ലോക്‌സഭയിലെ കോടീശ്വരന്മാരുടെ എണ്ണമെടുക്കലും അതുവഴി നമ്മുടെ ജനാധിപത്യം പണക്കൊഴുപ്പിന് കീഴടങ്ങുന്നതിനേക്കുറിച്ചുള്ള വിലാപവുമായിരുന്നു ഒരു കാലത്ത് സിപിഎം പ്രസംഗത്തൊഴിലാളികളുടെ ഇഷ്ടവിഷയം. എന്നാല്‍, പൂത്ത കാശുണ്ടെന്നതല്ലാതെ കോമണ്‍സെന്‍സ് ഏഴയലത്ത് എത്തിച്ചു നോക്കാത്ത ഇതുപോലത്തെ പ്രാഞ്ചിയേട്ടന്മാരാണ് ഇപ്പോള്‍ 'തൊഴിലാളി വര്‍ഗ്ഗ' പാര്‍ട്ടിയുടെ വാത്സല്യഭാജനങ്ങള്‍. ഇവര്‍ നല്‍കുന്ന കോടികളുടെ പളപളപ്പാണ് ഇന്നത്തെ സിപിഎം എന്ന അധികാര വര്‍ഗ്ഗ പാര്‍ട്ടിയുടെ നെഗളിപ്പിന് ആധാരമെന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


പോസ്റ്റിന്റെ പൂര്‍ണരൂപം

ആകെയുള്ള 20 പാര്‍ലമെന്റ് സീറ്റില്‍ ഒന്നിലേക്ക് കേരളത്തിലെ 'ഇടതുപക്ഷം' എന്നവകാശപ്പെടുന്ന സിപിഎം മുന്നണി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുന്ന, നിലവില്‍ അവര്‍ തന്നെ എംഎല്‍എ ആക്കിയ ഒരാളുടെ പത്രസമ്മേളനമാണിത്. ലോക്‌സഭയിലെ കോടീശ്വരന്മാരുടെ എണ്ണമെടുക്കലും അതുവഴി നമ്മുടെ ജനാധിപത്യം പണക്കൊഴുപ്പിന് കീഴടങ്ങുന്നതിനേക്കുറിച്ചുള്ള വിലാപവുമായിരുന്നു ഒരു കാലത്ത് സിപിഎം പ്രസംഗത്തൊഴിലാളികളുടെ ഇഷ്ടവിഷയം. എന്നാല്‍, പൂത്ത കാശുണ്ടെന്നതല്ലാതെ കോമണ്‍സെന്‍സ് ഏഴയലത്ത് എത്തിച്ചു നോക്കാത്ത ഇതുപോലത്തെ പ്രാഞ്ചിയേട്ടന്മാരാണ് ഇപ്പോള്‍ 'തൊഴിലാളി വര്‍ഗ്ഗ' പാര്‍ട്ടിയുടെ വാത്സല്യഭാജനങ്ങള്‍. ഇവര്‍ നല്‍കുന്ന കോടികളുടെ പളപളപ്പാണ് ഇന്നത്തെ സിപിഎം എന്ന അധികാര വര്‍ഗ്ഗ പാര്‍ട്ടിയുടെ നെഗളിപ്പിന് ആധാരം.

എന്നിട്ടും ഏറ്റവും കൂടുതല്‍ പുസ്തകം വായിക്കുന്നത് ഞങ്ങളാണ്, ഏറ്റവും വലിയ ബുദ്ധിജീവികള്‍ ഞങ്ങളാണ് എന്നൊക്കെയുള്ള സിപിഎം പക്ഷക്കാരുടെ തള്ളാണ് സഹിക്കാന്‍ വയ്യാത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com