വയനാട്: ലക്കിടിയിൽ പൊലീസ് നടത്തിയ വെടിവയ്പിൽ മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് കളക്ടർ എആർ അജയകുമാറാണ് അന്വേഷിക്കുക. ജലീൽ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും അന്വേഷണം നടത്തണമെന്നും ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു.
ജലീലിന്റെ മരണം തലയില്‍ വെടിയേറ്റാണെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തില്‍ മൂന്നിടത്ത് വെടിയേറ്റെന്ന് എക്സ്റേ പരിശോധനയിലും കണ്ടെത്തി. തലയ്ക്കു പിന്നിലും തോളിലുമായി പിന്നിൽ നിന്നാണ് വെടിയേറ്റിരിക്കുന്നത്.
വയനാട് ജില്ലയിലെ വൈത്തിരി ഉപവൻ റിസോർട്ടിലുണ്ടായ വെടിവെപ്പിൽ ബുധനാഴ്ച രാത്രിയാണ് ജലീൽ കൊല്ലപ്പെട്ടത്. റിസോർട്ടിന്റെ റിസപ്ഷൻ കൗണ്ടറിനു സമീപം പാറക്കെട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മലപ്പുറം ചെറുക്കാപ്പള്ളി വളരാട് പാണ്ടിക്കാട് പരേതനായ ഹംസയുടെയും ഹലീമ്മയുടെയും മകനാണ് ജലീൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ