തിരുവനന്തപുരം: വൈത്തിരിയില്‍ മാവോയിസ്റ്റ് പ്രവർത്തകൻ സിപി ജലീലിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ പൊലീസിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് രംഗത്ത്. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാതെ വെടിവച്ചു കൊല്ലുന്ന പൊലീസിന്റെ സമീപനം ശരിയല്ലെന്ന് മനുഷ്യാവകാശ കമ്മീഷന് അംഗം മോഹന്‍ദാസ് പറഞ്ഞു. വൈത്തിരി വെടിവയ്പില്‍ ഇതാദ്യമായാണ് മനുഷ്യാവകാശ കമ്മീഷൻ പ്രതികരിക്കുന്നത്. സംഭവത്തിൽ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
കഴിഞ്ഞ ആറിനാണ് പൊലീസിന്റെ വെടിയേറ്റ് സിപി ജലീൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മജിസ്റ്റിരിയില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. വയനാട് കലക്ടര്‍ എആര്‍ അജയകുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യാജ ഏറ്റുമുട്ടലിലാണ് ജലീല്‍ കൊല്ലപ്പെട്ടത് എന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ