അഞ്ച് ജില്ലകൾ സൂര്യാതപ ഭീഷണിയിൽ; മഴ മാറിനിന്നാൽ സ്ഥിതി ഗുരുതരമാകുമെന്ന് മുന്നറിയിപ്പ് 

കോഴിക്കോട്, കണ്ണൂർ, തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ പകൽച്ചൂട് ശരാശരി താപനിലയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രിവരെ ഉയരാൻ സാധ്യത
അഞ്ച് ജില്ലകൾ സൂര്യാതപ ഭീഷണിയിൽ; മഴ മാറിനിന്നാൽ സ്ഥിതി ഗുരുതരമാകുമെന്ന് മുന്നറിയിപ്പ് 

തിരുവനന്തപുരം: കടുത്ത ചൂട് അനുഭവപ്പെടുന്ന സംസ്ഥാനത്തെ അഞ്ച് ജില്ലകൾ സൂര്യാതപ ഭീഷണിയിലെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ പകൽച്ചൂട് ശരാശരി താപനിലയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

തൊഴില്‍സമയം പുനഃക്രമീകരിച്ചുകൊണ്ടുള്ള ലേബര്‍ കമീഷണറുടെ ഉത്തരവ് തൊഴിൽദാതാക്കൾ കർശനമായി പാലിക്കണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവർ മുന്നറിയിപ്പ് ഗൗരവമായി കാണണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

വെള്ളിയാഴ്ച ശക്തമായ ചൂട് അനുഭവപ്പെട്ടതിനെതുടർന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ശനിയാഴ്ചകൂടി സൂര്യാതപ മുന്നറിയിപ്പ് നൽകിയത്. കോഴിക്കോട് 2.9 ഡിഗ്രിയും കണ്ണൂർ, കോട്ടയം ജില്ലകളിൽ 2.1 ഡിഗ്രിയുമാണ് വെള്ളിയാഴ്ച താപനില ഉയർന്നത്. വെള്ളിയാഴ്ച സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ താപമാപിനിയിൽ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിലാണ്, 38.7 ഡിഗ്രി.

അതേസമയം, കേരളം ചുട്ടുപൊള്ളുേമ്പാൾ രണ്ടാഴ്ചക്കിടെ 45ലധികം പേർക്കാണ് സൂര്യാതപമേറ്റത്.  ഉച്ചവെയിൽ അതികഠിനമായ പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ പേർക്ക് സൂര്യാതപമേറ്റത്. മഴ മാറിനിന്നാൽ സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളും സൂര്യാതപ ഭീഷണി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com