ഷബ്‌നയുടെ തിരോധാനം ജെസ്‌നയ്ക്ക് സമാനം, കാണാതായിട്ട് എട്ടുമാസം, ഇരുട്ടില്‍ തപ്പി പൊലീസ്; വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം പാരിതോഷികം 

പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ അടക്കം നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും  തുമ്പൊന്നും ലഭിച്ചിട്ടില്ല.
ഷബ്‌നയുടെ തിരോധാനം ജെസ്‌നയ്ക്ക് സമാനം, കാണാതായിട്ട് എട്ടുമാസം, ഇരുട്ടില്‍ തപ്പി പൊലീസ്; വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം പാരിതോഷികം 

കൊല്ലം:ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം എവിടെയും എത്തിയിട്ടില്ല. ജെസ്‌നയെ കണ്ടെത്താന്‍ കഴിയാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. സമാനസംഭവമാണ് കൊല്ലം അഞ്ചാലുംമൂട്ടില്‍ നിന്നും കാണാതായ ഷബ്‌നയെന്ന പെണ്‍കുട്ടിയുടെ കാര്യവും. എട്ട് മാസം മുമ്പ് കാണാതായ ഷബ്‌നയെ കുറിച്ചുള്ള യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. പെണ്‍കുട്ടിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇപ്പോള്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്.

ക്രൈംബ്രാഞ്ചാണ് ഷബ്‌നയുടെ തിരോധാനം അന്വേഷിച്ച് വന്നത്. എന്നാല്‍ ഇതുവരെയും യാതൊരു തുമ്പും ലഭിക്കാത്തതോടെയാണ് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ അടക്കം നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും  തുമ്പൊന്നും ലഭിച്ചിട്ടില്ല.

പി എസ് സി പരിശീലനത്തിനായി പോയ ഷബ്‌ന പിന്നീട് തിരികെ വീട്ടിലെത്തിയില്ല. വീട്ടുകാരും പൊലീസും െ്രെകംബ്രാഞ്ചും അന്വേഷിച്ചിട്ട് യാതൊരു വിവരവും ലഭിച്ചില്ല. ഇതോടെയാണ് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. പാരിതോഷിക തുക ഉള്‍പ്പെടുത്തി വിവിധ ഭാഷകളില്‍ ഇറക്കിയിട്ടുള്ള തിരച്ചില്‍ നോട്ടീസ് പ്രധാന സ്ഥലങ്ങളിലെല്ലാം പതിക്കും.

കഴിഞ്ഞ ജൂലൈ 14നാണ് ഷബ്‌നയെ കാണാതാകുന്നത്. കാണാതാവുന്നതിന് മൂന്ന് ദിവസം മുമ്പ് ബന്ധുവായ യുവാവുമായുള്ള അടുപ്പത്തെ കുറിച്ച് ഷബ്‌നയെ വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. കൊല്ലം കടപ്പുറത്ത് നിന്ന് ഷബ്‌നയുടെ ബാഗും സമീപത്തെ ഹോട്ടലിന്റെ  സിസിസിടിവിയില്‍ നിന്ന് ഷബ്‌ന ഒറ്റയക്ക് ബീച്ചിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. കാണാതാകുന്നതിനു തൊട്ടു മുന്‍പുവരെ ഷബ്‌ന ഫോണില്‍ സംസാരിച്ച യുവാവിനെ പലതവണ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും തിരോധാനവുമായി ബന്ധപ്പെട്ട തെളിവൊന്നും ലഭിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com