അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് നിലച്ചു, സംഭരണശേഷിയുടെ പകുതിയായി ജലനിരപ്പ്; വൈദ്യുതോല്‍പ്പാദനം പ്രതിസന്ധിയിലേക്ക്‌

2356.06 അടിയാണ് സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ്, സംഭരണശേഷിയുടെ 51 ശതമാനം
അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് നിലച്ചു, സംഭരണശേഷിയുടെ പകുതിയായി ജലനിരപ്പ്; വൈദ്യുതോല്‍പ്പാദനം പ്രതിസന്ധിയിലേക്ക്‌

കുമളി: വേനല്‍ കടുത്തതോടെ ആശങ്ക ഉയര്‍ത്തി സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് താഴുന്നു. മിക്ക ഡാമുകളുടേയും വൃഷ്ടി പ്രദേശത്ത് മഴയില്ലാത്തതിനെ തുടര്‍ന്ന് ജലനിരപ്പ് താഴുന്നത് വൈദ്യുതോത്പാദനത്തെ വരും ദിവസങ്ങളില്‍ കാര്യമായി ബാധിക്കും. 

2356.06 അടിയാണ് സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ്, സംഭരണശേഷിയുടെ 51 ശതമാനം. ജലനിരപ്പ് കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും പെന്‍സ്റ്റോക്ക് പൈപ്പിലൂടെ വെള്ളമൊഴുക്കുന്നത് തമിഴ്‌നാടിന് നിര്‍ത്തേണ്ടി വന്നു. ഇതോടെ തമിഴ്‌നാട് ലോവര്‍ക്യാമ്പിലെ വൈദ്യുതി ഉത്പാദനവും മുടങ്ങി. 

മാര്‍ച്ച് അവസാനത്തോടെ ജലനിരപ്പ് താഴുമ്പോഴാണ് തമിഴ്‌നാട് ലോവര്‍ക്യാമ്പ് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്താറുള്ളത്. എന്നാല്‍ ഇത്തവണ മാര്‍ച്ച് ആദ്യ ആഴ്ചയില്‍ തന്നെ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. കേരളത്തിലെ രണ്ടാമത്തെ വലിയ വൈദ്യുത പദ്ധതിയായ ശബരിഗിരിയുടെ പമ്പാ അണക്കെട്ടില്‍ 51 ശതമാനമാണ് ഇപ്പോഴത്തെ ജലനിരപ്പ്. 39.153 ദശലക്ഷം വൈദ്യുതി ഉത്പാദിപ്പിക്കുവാനുള്ള ജലമാണ് ഇനി ഇവിടെയുള്ളത്. 

കക്കി ഡാമില്‍ സംഭരണ ശേഷിയുടെ പകുതിയിലേക്ക് ജലനിരപ്പ് എത്തിയപ്പോള്‍ ഷോളയാറില്‍ 47 ശതമാനം വെള്ളമാണ് ഉള്ളത്. ഇടമലയാറില്‍ സംഭരണശേഷിയുടെ 38 ശതമാനം വെള്ളമാണുള്ളത്. നേര്യമംഗലം, പൊരിങ്ങല്‍, ചെങ്കുളം, ലോവര്‍ പെരിയാര്‍, പൊന്മുടി, കക്കാട് അണക്കെട്ടുകളിലെ ജലനിരപ്പും താഴ്ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com