തിളച്ച വെളളം വീണപോലെ, പിന്നീട് ഉറക്കമില്ലാത്ത ദിവസങ്ങള്‍, തളളിനീക്കിയത് നിലത്ത് കമിഴ്ന്ന് കിടന്ന്; സൂര്യാഘാതമേറ്റ ഒരാളുടെ അനുഭവക്കുറിപ്പ്

ഇത് നേരിട്ട് അനുഭവിച്ച ഒരു വ്യക്തിയുടെ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്
തിളച്ച വെളളം വീണപോലെ, പിന്നീട് ഉറക്കമില്ലാത്ത ദിവസങ്ങള്‍, തളളിനീക്കിയത് നിലത്ത് കമിഴ്ന്ന് കിടന്ന്; സൂര്യാഘാതമേറ്റ ഒരാളുടെ അനുഭവക്കുറിപ്പ്

സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. നിരവധിപ്പേര്‍ക്കാണ് ഈ ദിവസങ്ങളില്‍ സൂര്യാഘാതമേറ്റത്. ഇത് നേരിട്ട് അനുഭവിച്ച ഒരു വ്യക്തിയുടെ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

'തിളച്ച വെള്ളം പുറത്തു ഒഴിച്ചാല്‍ എന്തായിരിക്കും അവസ്ഥ അതായിരുന്നു ആ സമയത്ത് എന്റെ അവസ്ഥ. ഷര്‍ട്ട് പോലും ധരിക്കാന്‍ പറ്റാതെ, ഒന്ന് തൊടാന്‍ പോലും പറ്റാത്ത വിധം പൊളളിപ്പോയി. അഞ്ചുദിവസവും നിലത്ത് കമിഴ്ന്നു കിടന്ന് ആണ് ഞാന്‍ തള്ളിനീക്കിയത്. ഉറക്കമില്ലാത്ത ദിവസങ്ങളായിരുന്നു അത്. തുണി നനച്ചു പുറത്തിടുക മാത്രമായിരുന്നു ഏക പോംവഴി.' സൂര്യാഘാതം ഏല്‍ക്കുന്ന സമയത്ത് അത് അറിയില്ല എന്നതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതെന്ന മുന്നറിയിപ്പോടെ ഹിദായത്ത് വയനാട് എന്ന വ്യക്തിയാണ് അനുഭവക്കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ഇതൊടൊപ്പം സൂര്യാഘാതത്തിന്റെ ഗൗരവം വ്യക്തമാക്കുന്ന ചിത്രവും ഇദ്ദേഹം ഫെയ്‌സ്്ബുക്കില്‍ കൊടുത്തിട്ടുണ്ട്. 

കുറിപ്പിന്റെ പൂര്‍ണ്ണരൂപം 

സൂര്യാഘാതം വളരെ സൂക്ഷിക്കണം ഒരുതവണ ഏല്‍ക്കേണ്ടി വന്ന ആളാണ് ഞാന്‍.
നമ്മള്‍ വിചാരിക്കുന്നതു പോലെ അല്ല കാര്യങ്ങള്‍. ശരീരം ചൂടുപിടിക്കുമ്പോള്‍ തല്‍ക്കാലം വെയിലില്‍ നിന്നും മാറി നിന്നാല്‍ പോരെ എന്നായിരുന്നു ഞാന്‍ ധരിച്ചിരുന്നത്. എന്നാല്‍ ആ ധാരണ മാറ്റാന്‍ സൂര്യാഘാതം ഏല്‍ക്കേണ്ടതായി വന്നു.

സൂര്യാഘാതമേറ്റു എന്ന കാര്യം ഞാന്‍ അറിയുന്നതുതന്നെ വൈകിട്ട് 5 മണിക്ക് ശേഷമാണ്. ഉച്ചയ്ക്ക് രണ്ടുമണിക്ക് സൂര്യാഘാതമേറ്റു. 
ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ പോയപ്പോള്‍ നല്ല തിരക്കായിരുന്നു. അത്‌കൊണ്ട് നേരെ െ്രെപവറ്റ് ഹോസ്പിറ്റലില്‍ ചെന്നു.
തിളച്ച വെള്ളം പുറത്തു ഒഴിച്ചാല്‍ എന്തായിരിക്കും അവസ്ഥ അതായിരുന്നു ആ സമയത്ത് എന്റെ അവസ്ഥ ഷര്‍ട്ട് പോലും ധരിക്കാന്‍ പറ്റാതെ. ഒന്ന് തൊടാന്‍ പോലും പറ്റാത്ത വിധം പൊള്ളിപ്പോയി. 
അല്‍പ്പനേരം കൂടി ഞാന്‍ അവിടെ വേലി കൊണ്ടിരുന്നു എങ്കില്‍ ഈ സമയത്ത് മരണം വരെ സംഭവിക്കാം എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഞാനിത് പറയുന്നത് വായിക്കുന്ന എല്ലാവരും സൂര്യാഘാതം എന്ന് ലാഘവത്തോടെ പറയുന്ന കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാനാണ്.
തണുപ്പിക്കുക എന്നല്ലാതെ പ്രത്യേകിച്ച് ഒരു ചികിത്സയും അതിനില്ലായിരുന്നു.
അഞ്ചുദിവസവും നിലത്ത് കമിഴ്ന്നു കിടന്ന് ആണ് ഞാന്‍ തള്ളിനീക്കിയത്. ഉറക്കമില്ലാത്ത ദിവസങ്ങളായിരുന്നു അത്. തുണി നനച്ചു പുറത്തിടുക മാത്രമായിരുന്നു ഏക പോംവഴി. 
വീണ്ടും ഞാന്‍ പറയുന്നു വെയിലു കൊള്ളുമ്പോള്‍ സൂക്ഷിക്കുക ശരീരത്തിലേക്ക് നേരിട്ട് വെയിലേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക. രണ്ടുദിവസം മുമ്പ് പേപ്പറില്‍ കണ്ടത് രണ്ട് സെന്റീമീറ്റര്‍ മൂന്ന് സെന്റീമീറ്റര്‍ ഒക്കെ സൂര്യാഘാതമേറ്റ ചിത്രങ്ങളാണ്. എന്റേത് പുറം മൊത്തം പൊള്ളിയിരുന്നു.
സൂര്യാഘാതം ഏല്‍ക്കുന്ന സമയത്ത് നമ്മള്‍ അത് അറിയില്ല എന്നതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത്. ഓര്‍മ്മയ്ക്ക് വേണ്ടി ഇന്നും ഞാന്‍ ആ ഫോട്ടോ സൂക്ഷിച്ചിട്ടുണ്ട്.

NB:രണ്ടു വര്‍ഷം കഴിഞ്ഞു സംഭവം നടന്നിട്ട്.
സൂര്യാഘാതമേറ്റ് ഏഴാമത്തെ ദിവസം എടുത്തതാണ് ഫോട്ടോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com