വേനൽമഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യത; ജാഗ്രത

വേനൽ മഴയോടൊപ്പം സംസ്ഥാനത്തെ ചില ജില്ലകളിൽ ശക്തമായ ഇടിമിന്നലും കാറ്റുമുണ്ടാകാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
വേനൽമഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യത; ജാഗ്രത

തിരുവനന്തപുരം: വേനൽ മഴയോടൊപ്പം സംസ്ഥാനത്തെ ചില ജില്ലകളിൽ ശക്തമായ ഇടിമിന്നലും കാറ്റുമുണ്ടാകാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത്  വേനൽ മഴയോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടു മുതൽ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഉച്ചയ്ക്ക് രണ്ടു മുതൽ തുറസായ സ്ഥലത്ത് കളിക്കുന്നതിൽനിന്നും കുട്ടികളെ രക്ഷിതാക്കൾ വിലക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. രാത്രി കാലങ്ങളിൽ വൈദ്യുത ഉപകരണങ്ങളുടെ കേബിളുകൾ ഊരിയിടുവാൻ പ്രത്യേകം ശ്രദ്ധിക്കുക. മഴക്കാർ കാണുമ്പോൾ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാൻ മുറ്റത്തേക്കോ ടെറസിലേക്കോ പോകാതിരിക്കണം.

മുൻ അനുഭവങ്ങളിൽ മഴക്കാറ് കണ്ടു വളർത്തു മൃഗങ്ങളെ മാറ്റി കെട്ടാനും ടെറസിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാനും പോയ വീട്ടമ്മമാരിൽ കൂടുതലായി ഇടിമിന്നൽ ഏറ്റതായി കാണുന്നു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന വീട്ടമ്മമാർ പ്രത്യേകമായി ശ്രദ്ധിക്കണമെന്നും സംസ്ഥാന ദുരനന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com