തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ സിപിഎം വ്യാപകമായി കള്ള വോട്ടു നടത്തിയെന്ന ആരോപണവുമായി ബിജെപി. ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ പരാതിയും നൽകി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മണ്ഡലമായ കഴകൂട്ടത്തെ ഒരു ബൂത്തില്‍ മാത്രം 22 കള്ള വോട്ടുകൾ ചെയ്തതായും പരാതിയിൽ ആരോപിക്കുന്നു. കള്ളവോട്ടു ചെയ്തവരുടെ ലിസ്റ്റും പരാതിയോടൊപ്പം ബിജെപി ജില്ലാ കമ്മിറ്റി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി.
കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ 18ാം നമ്പര്‍ ബൂത്തിലാണ് ഏറ്റവും കൂടുതല്‍ കള്ള വോട്ടു നടന്നതായി ബിജെപി പരാതിയില്‍ ചൂണ്ടികാട്ടുന്നത്. സ്ഥലത്തില്ലാതിരുന്നിട്ടും അപരന്‍മാര്‍ വോട്ടു ചെയ്ത 22 പേരുടെ പട്ടികയാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയത്.
നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രശ്ന ബാധിതമായി കണ്ടതാണ് കാട്ടായിക്കോണത്തെ 18ാം നമ്പര്‍ ബൂത്ത്. ഇവിടത്തെ വെബ് ക്യാമറ ദൃശ്യങ്ങളും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ