തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കു കൃത്യമായ മറുപടി നൽകാതിരുന്ന ഉദ്യോഗസ്ഥന് പിഴ. കാപ്പെക്സിലെ മുൻ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കെ കൃഷ്ണകുമാറിന് ആണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ 10,000 രൂപ പിഴ ചുമത്തിയത്.
കശുവണ്ടി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ കാപ്പെക്സുമായി ബന്ധപ്പെട്ട വിവരങ്ങളും യോഗങ്ങളുടെ മിനിറ്റ്സിന്റെ പകർപ്പും നൽകണമെന്ന് ആവശ്യപ്പെട്ടു പൊതുപ്രവർത്തകനായ മുളവന രാജേന്ദ്രൻ അപേക്ഷ നൽകിയിരുന്നു. 2013 സെപ്റ്റംബർ 23ന് നൽകിയ അപേക്ഷയ്ക്ക് വ്യക്തമായ മറുപടി ലഭിക്കാതെ വന്നപ്പോൾ പരാതി നൽകുകയായിരുന്നു.
മാനേജിംഗ് ഡയറക്ടർക്കു നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിലും നിശ്ചിത സമയപരിധിയ്ക്കുള്ളിൽ മറുപടി നൽകാതിരുന്നത് ശിക്ഷാർഹമാണെന്നു ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കാൻ കഴിഞ്ഞ വർഷം കമ്മീഷൻ താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 30 ദിവസത്തിനകം പിഴ നൽകണം. സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എൽ വിവേകാനന്ദനാണു പിഴ ഈടാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ