ആരോപണം തെളിയിക്കാന്‍ ഉണ്ണിത്താനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ്; ഭാര്യയെ വിളിച്ച് അസഭ്യം പറയുന്നു; പാര്‍ട്ടിയുമായി ആലോചിച്ച് പരാതി നല്‍കും

ആരോപണം തെളിയിക്കാന്‍ ഉണ്ണിത്താനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് - 'ഭാര്യയെ വിളിച്ച് അസഭ്യം പറയുന്നു' - പാര്‍ട്ടിയുമായി ആലോചിച്ച് പരാതി നല്‍കും
ആരോപണം തെളിയിക്കാന്‍ ഉണ്ണിത്താനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ്; ഭാര്യയെ വിളിച്ച് അസഭ്യം പറയുന്നു; പാര്‍ട്ടിയുമായി ആലോചിച്ച് പരാതി നല്‍കും

കാസര്‍കോട്: സഹായി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെടുത്തെന്ന കാസര്‍കോട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തു. കുണ്ടറ ബ്ലോക്ക് സെക്രട്ടറിയായ പൃഥ്വിരാജ് കുണ്ടറയെയാണ് പാര്‍ട്ടി നേതത്വം സസ്‌പെന്റ് ചെയ്തത്. 

എന്നാല്‍ ഉണ്ണിത്താന്റെ ആരോപണം തള്ളി ആരോപണവിധേയനും രംഗത്തെത്തി. പണം അപഹരിച്ചുവെന്ന ഉണ്ണിത്താന്റെ പരാതിയില്‍ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായി പ്രവീണ്‍ കുണ്ടറ പറഞ്ഞു. രാജ്‌മോഹന്‍  തനിക്ക് അഞ്ച് ലക്ഷം രൂപ നല്‍കാനുണ്ട്. സംഭവത്തിന് പിന്നാലെ ഉണ്ണിത്താന്റെ അനുയായികള്‍ തന്റെ ഭാര്യയെ വിളിച്ച് അസഭ്യം പറയുകയാണെന്നും ഇക്കാര്യത്തില്‍ രാജ്‌മോഹനെതിരെ നേതൃത്വവുമായി ആലോചിചിച്ച് പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രവീണ്‍ പറഞ്ഞു.

മേല്‍പ്പറമ്പിലെ വാടകവീട്ടില്‍നിന്ന് പണം നഷ്ടപ്പെട്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഉണ്ണിത്താന്‍ നേരിട്ടല്ല, സഹായി മുഖാന്തരമാണ് പരാതി നല്‍കിയിരിക്കുന്നത്. എട്ടുലക്ഷത്തോളം രൂപ നഷ്ടമായെന്ന് പരാതിയില്‍ പറഞ്ഞിരിക്കുന്നതായാണ് സൂചന. കൊല്ലം സ്വദേശിയായ സഹായിക്കെതിരെയാണ് ഉണ്ണിത്താന്‍ പരാതി കൊടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉണ്ണിത്താനെ സഹായിക്കാനാണ് കൊല്ലത്തുനിന്ന് ഇയാള്‍ കാസര്‍കോട്ട് എത്തിയത്. 

അതേസമയം ഏതു സാഹചര്യത്തിലാണ് പണം നഷ്ടപ്പെട്ടതെന്ന കാര്യം പരാതിയില്‍ വ്യക്തമാക്കിയിട്ടില്ല. താന്‍ ഇത്തരമൊരു പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം. പരാതി ലഭിച്ചതായി ജില്ലാപൊലീസ് മേധാവി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവി മേല്‍പ്പറമ്പ് പോലീസിന് പരാതി കൈമാറിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com