പര്‍ദയും കളളവോട്ടും തമ്മില്‍ ബന്ധിപ്പിച്ചത് സിപിഎമ്മിന്റെ നല്ല ഉദ്ദേശമല്ല; പ്രതിഷേധം ഒറ്റപ്പെട്ടതാകില്ലെന്ന് കുഞ്ഞാലിക്കുട്ടി

പര്‍ദയുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ പരാമര്‍ശം മുസ്ലിം വിഭാഗത്തെ അപമാനിക്കുന്നതെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി
പര്‍ദയും കളളവോട്ടും തമ്മില്‍ ബന്ധിപ്പിച്ചത് സിപിഎമ്മിന്റെ നല്ല ഉദ്ദേശമല്ല; പ്രതിഷേധം ഒറ്റപ്പെട്ടതാകില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: പര്‍ദയുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ പരാമര്‍ശം മുസ്ലിം വിഭാഗത്തെ അപമാനിക്കുന്നതെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പര്‍ദയും കളളവോട്ടും തമ്മില്‍ ബന്ധിപ്പിച്ചത് മോശമായി പോയി. ഇക്കാര്യത്തില്‍ സിപിഎമ്മിന്റേത് നല്ല ഉദ്ദേശമല്ല. ഇതിനെതിരെയുളള പ്രതിഷേധം ഒറ്റപ്പെട്ടതാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രസ്താവന വിവാദമായിരുന്നു. 
വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണം. ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ. ഇതുപോലെ വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറുണ്ടോ എന്ന ചോദ്യവും കൂടി ഉന്നയിച്ചു കൊണ്ടായിരുന്നു ജയരാജന്റെ വിവാദ പ്രസ്താവന. കണ്ണൂര്‍, കാസര്‍കോഡ് ലോക്‌സഭ മണ്ഡലങ്ങളില്‍ കളളവോട്ട് നടന്ന ഏഴു ബൂത്തുകളില്‍ റീപോളിങ് നടത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തിലായിരുന്നു എം വി ജയരാജന്റെ പ്രസ്താവന. ഈ പ്രസ്താവനയെ എതിര്‍ത്തുകൊണ്ടാണ് കുഞ്ഞാലിക്കുട്ടി രംഗത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com