'കോടതിയില്‍ സാക്ഷി പറയരുത്' ; കെവിന്‍ വധക്കേസിലെ സാക്ഷിക്ക് പ്രതികളുടെ മര്‍ദനം

സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പുനലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു
kevin
kevin

കോട്ടയം : കെവിന്‍ വധക്കേസിലെ സാക്ഷിക്ക് പ്രതികളുടെ മര്‍ദനം. സാക്ഷി രാജേഷിനെയാണ് പ്രതികള്‍ മര്‍ദിച്ചത്. കോടതിയില്‍ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. പ്രതികളായ മനുവും ഷിനുവുമാണ് രാജേഷിനെ മര്‍ദിച്ചത്. 

കെവിന്‍ വധക്കേസില്‍ 34 -ാം സാക്ഷിയാണ് രാജേഷ്. ആറും പതിമൂന്നു പ്രതികളാണ് മനുവും ഷിനുവും. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പുനലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ ഏഴുപ്രതികള്‍ക്കും നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 

കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയില്‍ കോട്ടയം കോടതിയില്‍ വിചാരണ നടക്കുകയാണ്. കേസില്‍ ആറു സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുന്നത്. പിന്നാക്ക വിഭാഗത്തില്‍പെട്ട കെവിനെ വിവാഹം ചെയ്താല്‍ അഭിമാനം നഷ്ടപ്പെടുമെന്ന് പിതാവ് പറഞ്ഞതായി കെവിന്റെ ഭാര്യ നീനു വിചാരണ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. 

2018 മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. നീനുവിന്റെ പിതാവും സഹോദരനും അടങ്ങുന്ന പ്രതികള്‍ കെവിനെ മര്‍ദ്ദിച്ച് അവശനാക്കി ആറ്റില്‍ തള്ളുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ 186 സാക്ഷികളും 180 രേഖകളുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com