അച്ഛനെ കൊലപ്പെടുത്തിയ പ്രതിയെ തേടിപ്പിടിച്ച് മകനും കൂട്ടുകാരും

അതേസമയം, രാത്രി എട്ട് മണി കഴിഞ്ഞും തോമസ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
അച്ഛനെ കൊലപ്പെടുത്തിയ പ്രതിയെ തേടിപ്പിടിച്ച് മകനും കൂട്ടുകാരും

കോട്ടയം: വയോധികനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ കൊല്ലപ്പെട്ടയാളുടെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കട്ടപ്പന വള്ളക്കടവ് കോളനിയില്‍ കാരക്കുന്നത് വില്‍സണ്‍ (38) ആണ് പിടിയിലായത്. മണിമലയില്‍ താമസിക്കുന്ന പുളിക്കല്‍ പീടികയില്‍ പിടി തോമസ് (ബേബി-88) ആണ് കൊല്ലപ്പെട്ടത്. 

ചൊവ്വാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഉച്ചയോടെ മണിമലയിലെത്തിയ പ്രതി തോമസുമായി ലോഹ്യം കൂടി തോമസിന്റെ അക്കൗണ്ടിലുള്ള 1500 രൂപ പിന്‍വലിപ്പിച്ചു. പിന്നീട് ആള്‍പ്പാര്‍പ്പില്ലാത്ത റബ്ബര്‍ത്തോട്ടത്തിലെത്തിച്ച് കഴുത്തില്‍ തോര്‍ത്ത് വരിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. വായിലും കഴുത്തിലും തോര്‍ത്ത് വരിഞ്ഞ് കെട്ടിയ നിലയിലാണ് തോമസിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. 

അതേസമയം, രാത്രി എട്ട് മണി കഴിഞ്ഞും തോമസ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്. പൊലീസില്‍ പരാതി നല്‍കിയ ശേഷം തോമസിന്റെ മകനും മണിമല ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരും ചേര്‍ന്ന് പല സ്ഥലങ്ങളിലായി തിരച്ചില്‍ നടത്തി.

ഇതിനിടടെ പ്രതിയും കൊല്ലപ്പെട്ട തോമസും ചേര്‍ന്ന് ഓട്ടോ വിളിച്ചതായി വിവരം ലഭിച്ചു. പിന്നീട് ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയും മണിമല സ്‌കൂള്‍പടിക്കലില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. ഇയാള്‍ത്തന്നെയാണ് ഉച്ചകഴിഞ്ഞ് തോമസിനൊപ്പം ഉണ്ടായിരുന്നെതെന്ന് മനസിലാക്കിയതോടെ ഇയാളെ ബലമായി ഓട്ടോയില്‍ കയറ്റി പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. 

പൊലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിക്കുകയും കൊലപാതകം നടത്തിയ സ്ഥലവും മൃതദേഹവും കാണിച്ചു കൊടുക്കുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും. ത്രേസ്യാമ്മയാണ് കൊല്ലപ്പെട്ട തോമസിന്റെ ഭാര്യ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com