യാത്രക്കാര്‍ക്ക് സുരക്ഷിതയാത്ര ആപ്പുമായി സര്‍ക്കാര്‍; കൈയോടെ പിടികൂടാന്‍ പൊലീസ്; അമിതവേഗത്തിനും, കൂടുതല്‍ ചാര്‍ജ്ജിനും വിരാമം

യാത്രക്കാര്‍ക്ക് സുരക്ഷിതയാത്ര ആപ്പുമായി സര്‍ക്കാര്‍; കൈയോടെ പിടികൂടാന്‍ പൊലീസ് - അമിതവേഗത്തിനും, കൂടുതല്‍ ചാര്‍ജ്ജിനും വിരാമം
യാത്രക്കാര്‍ക്ക് സുരക്ഷിതയാത്ര ആപ്പുമായി സര്‍ക്കാര്‍; കൈയോടെ പിടികൂടാന്‍ പൊലീസ്; അമിതവേഗത്തിനും, കൂടുതല്‍ ചാര്‍ജ്ജിനും വിരാമം

തിരുവനന്തപുരം: യാത്രക്കാരോട് മോശമായി പെരുമാറുകയോ, പറ്റിക്കുകയോ ചെയ്താല്‍ കൈയോടെ പിടികൂടാന്‍ പുത്തന്‍ ആപ്പ് വരുന്നു. ടാക്‌സി, ആട്ടോ, ബസ് യാത്രക്കാരെ 24 മണിക്കൂറും മോട്ടോര്‍ വെഹിക്കിള്‍ കണ്‍ട്രോള്‍ റൂമുമായും പൊലീസുമായും ബന്ധിപ്പിക്കുന്ന ആപ്പ് വികസിപ്പിച്ചത് ഐ.ടി മിഷന്റെ സ്റ്റാര്‍ട്ടപ്പ് സംരംഭമാണ്. 

ആപ്പ് ഉടന്‍ പ്‌ളേസ്‌റ്റോറില്‍ ലഭ്യമാകും. മന്ത്രി എ.കെ. ശശീന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ ആപ്പിന്റെ ഫീച്ചേഴ്‌സ് പ്രദര്‍ശനം നടന്നു. കല്ലട ബസില്‍ വച്ച് യാത്രക്കാരന് മര്‍ദ്ദനമേറ്റ സംഭവത്തെ തുടര്‍ന്നാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി ആപ്പ് ഒരുക്കാനുള്ള തീരുമാനം. ആപ്പിന്റെ ഉപയോഗം  ആട്ടോ, ടാക്‌സി എന്നിവയ്ക്ക് സര്‍ക്കാര്‍ എത്രയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളതെന്ന് ആപ്പിലൂടെ അറിയാം. 

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ പോകേണ്ട സ്ഥലത്തേക്കുള്ള എളുപ്പ വഴി, ആകെ ദൂരം, വേണ്ട സമയം എന്നിവ അറിയാനാകും. യാത്ര തുടങ്ങി അവസാനിക്കുമ്പോള്‍ കൃത്യമായ ചാര്‍ജ് മൊബൈലില്‍ തെളിയും. അമിതകൂലി ആവശ്യപ്പെട്ടാല്‍ വിവരം ആപ്പിലൂടെ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെ അറിയിക്കാം യാത്രക്കാരോട് അപമര്യാദയായി പെരുമാറിയാല്‍ ആപ്പിലെ പാനിക് ബട്ടണ്‍ അമര്‍ത്താം. അഞ്ച് മിനിട്ടിനകം സംഭവ സ്ഥലത്ത് പൊലീസ് എത്തും. അമിത വേഗത, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇവ കണ്ടാല്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോയോ വീഡിയോയോ എടുത്ത് ആപ്പിലൂടെ പരാതിപ്പെടാം.

ദീര്‍ഘദൂര യാത്രയ്ക്ക് ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം. ദൂരവും നിരക്കുകളും സ്‌റ്റോപ്പുകളു ഉള്‍പ്പെടെയുള്ള വിവരങ്ങളും ആപ്പിലുണ്ടാകും. കെ.എസ്.ആര്‍.ടി.സി ജീവനക്കാരെക്കുറിച്ചുള്ള പരാതികളും അറിയിക്കാം. മികച്ച െ്രെഡവറെ കണ്ടെത്താംമാന്യമായി പെരുമാറുന്ന ആട്ടോ, ടാക്‌സി െ്രെഡവര്‍ക്ക് സ്‌കോര്‍ നല്‍കാനുള്ള സംവിധാനവും ആപ്പിലുണ്ടാകും. യാത്രക്കാരുടെ സംതൃപ്തിക്ക് അനുസരിച്ച് 5 സ്റ്റാര്‍ വരെ നല്‍കാം. ഇത് മറ്റ് യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട െ്രെഡവറെ കണ്ടെത്തുന്നതിന് പ്രയോജനപ്പെടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com