തിരുവനന്തപുരം: കേരള താൽപര്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു കെ എം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്തരിച്ച കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ എം മാണിക്ക് അന്തിമോപചാരം അർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ എം മാണി പകരം വയ്ക്കാനാകാത്ത നിയമസഭ സാമാജികനാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുളള ആദ്യ നിയമസഭ സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. ബജറ്റ് ചര്‍ച്ചകള്‍ക്കായി ചേരുന്ന
സമ്മേളനത്തിൽ മാണിക്ക് അന്തിമോപചാരം അർപ്പിക്കലാണ് ആദ്യ കാര്യപരിപാടിയായി ഉൾപ്പെടുത്തിയത്.
കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫിന് നിയമസഭയിൽ മുൻനിരയിൽ ഇരിപ്പിടം നൽകി. പാർട്ടിയിലെ മുതിർന്ന നിയമസഭാംഗം എന്ന നിലയിലാണ് മുൻനിരയിൽ ഇരിപ്പിടം നൽകിയത്. മാണിയുടെ മരണ ശേഷം ജോസഫിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ വ്യത്യസ്താഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെ പാർട്ടിയിലെ മുതിർന് നേതാവ് എന്ന നിലയിൽ ജോസഫിന് മുൻനിരയിലെ സീറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മോൻസ് ജോസഫ് എംഎൽഎ സ്പീക്കർക്ക് കത്തും നൽകിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ