തിരുവനന്തപുരം: പൊലീസ് മർദ്ദനത്തെതുടർന്ന് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ വീണ്ടും റോഡിലിട്ട് മർദ്ദിച്ചു. സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറംലോകമറിഞ്ഞത്. തടയാനെത്തിയ ഭാര്യ ചവിട്ടി വീഴ്ത്തുന്നതും വിഡിയോയിൽ കാണാം. തിരുവല്ലം പൊലീസ് സ്റ്റേഷനിലാണ് സംഭവം. അനീഷ് എന്ന യുവാവിനെയാണ് അര്‍ദ്ധ നഗ്നനാക്കി, പൊതുജനമദ്ധ്യത്തില്‍ പൊലീസ് മർദ്ദിച്ചത്.
വിഡിയോ പ്രചരിച്ചതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. എസ് സി പി ഒ, സി പി ഒ എന്നിവരെ സസ്പെൻഡ് ചെയ്തു. എസ് സി പി ഒ സൈമൻ, സി പി ഒ ഗോപിനാഥ് എന്നിവർക്കെതിരെയാണ് സിറ്റി പൊലീസ് കമ്മീഷണർ നമടപടി സ്വീകരിച്ചത്.
പോക്‌സോ കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അനീഷിനെ ഒരു സ്ത്രീയെ ആക്രമിച്ച കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കെ പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെ ആക്രമിച്ച് ഇയാൾ രക്ഷപെടുകയായിരുന്നു. പ്രതിയെ തൊട്ടടുത്ത ജംഗ്ഷനിൽ വെച്ച് പൊലീസ് കീഴടക്കി. ഇതാണ് വീഡിയോയില്‍ കാണുന്നതെന്നും കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിന് കേസെടുത്തെന്നും പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ