കളക്ടറുടെ പുരസ്‌കാരം : കൂടുതല്‍ ശുപാര്‍ശകള്‍ സുഹാസിന് ; രണ്ടാം സ്ഥാനത്തെത്തിയ ആള്‍ ജേതാവ്

കഴിഞ്ഞമാസം കളക്ടറേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തിയവരില്‍ 30 പേരാണ് പുരസ്‌കാര പട്ടികയില്‍ ശുപാര്‍ശ എഴുതിയിട്ടത്
കളക്ടറുടെ പുരസ്‌കാരം : കൂടുതല്‍ ശുപാര്‍ശകള്‍ സുഹാസിന് ; രണ്ടാം സ്ഥാനത്തെത്തിയ ആള്‍ ജേതാവ്

കൊച്ചി : എറണാകുളം കളക്ടറേറ്റിലെ കഴിഞ്ഞ മാസത്തെ മികച്ച ജീവനക്കാര്‍ക്കുള്ള 'കളക്ടേഴ്‌സ് എംപ്ലോയി ഒഫ് ദ മന്ത്' പുരസ്‌കാരത്തിന് ഏറ്റവും കൂടുതല്‍ പേര്‍ ശുപാര്‍ശ ചെയ്തത് കളക്ടര്‍ എസ് സുഹാസിന്റെ പേര്. കഴിഞ്ഞമാസം കളക്ടറേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തിയവരില്‍ 30 പേരാണ് പുരസ്‌കാര പട്ടികയില്‍ ശുപാര്‍ശ എഴുതിയിട്ടത്. ഇതില്‍ 13 പേര്‍ കളക്ടര്‍ സുഹാസിന്റെ പേരാണ് എഴുതിയത്.

രണ്ടാമതെത്തിയ ശോഭന കുമാരിയുടെ പേര് ആറുപേരാണ് എഴുതിയിട്ടത്. അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ക്ലാര്‍ക്കാണ്  രണ്ടാമതെത്തിയ വി വി ശോഭന. എഡിഎം കെ ചന്ദ്രശേഖരന്‍ നായര്‍, ശിരസ്തദാര്‍ കെ എം എല്‍ദോ എന്നിവരുടെ സാന്നിധ്യത്തിലാണ് കളക്ടര്‍ പുരസ്‌കാര ശുപാര്‍ശപ്പെട്ടി തുറന്നത്.

ശുപാര്‍ശയില്‍ ഒന്നാമതെത്തിയ തന്റെ പേര് പരിഗണിക്കാതെ, കളക്ടര്‍, പൊതുജനസുപാര്‍ശയില്‍ രണ്ടാമതെത്തിയ ശോഭനയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. കളക്ടറേറ്റിലെത്തുന്ന പൊതുജനങ്ങള്‍ക്ക്, തങ്ങള്‍ സമീപിച്ച ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തെക്കുറിച്ചും കൈക്കൊണ്ട നടപടികളെക്കുറിച്ചുമുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനാണ് കളക്ടറേറ്റില്‍ പെട്ടി സ്ഥാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com