ഇടുക്കി: മകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സ്വകാര്യ ബസ് ഡ്രൈവറെ വീട്ടമ്മ ചെരിപ്പു കൊണ്ടു കരണത്തടിച്ചു. കോതമംഗലം–രാജാക്കാട് റൂട്ടിൽ ഓടുന്ന ഒരു ബസിലെ ജീവനക്കാരനെയാണ് അടിമാലി ബസ് സ്റ്റാൻഡിൽ എത്തിയ അമ്മ ആക്രമിച്ചത്. തുടർന്നു ജീവനക്കാരും വീട്ടമ്മയും തമ്മിലുണ്ടായ സംഘർഷം പൊലീസ് എത്തിയാണു നിയന്ത്രിച്ചത്.
ഹൈറേഞ്ചിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിയായ മകളോടു ബസ് ജീവനക്കാരൻ അപമര്യാദയായി പെരുമാറിയതായി വീട്ടമ്മ പൊലീസിനോടു പറഞ്ഞു. ജീവനക്കാരോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.
അതേസമയം വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. ഇരുപക്ഷവും കേസ് വേണ്ടെന്ന നിലപാടിലെത്തിയതിനാൽ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പറഞ്ഞയച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ