മാവോയിസ്റ്റുകളുടെ മൃതദേഹം അഴുകിത്തുടങ്ങി; ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നു

കൊല്ലപ്പട്ടതിന് ശേഷം രണ്ട് ദിവസം മൃതദേഹങ്ങള്‍ കൃത്യമായി സൂക്ഷിക്കാത്തതിനാലാണ് ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിയത്
മാവോയിസ്റ്റുകളുടെ മൃതദേഹം അഴുകിത്തുടങ്ങി; ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നു

കോഴിക്കോട്: അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം കേടായിത്തുടങ്ങി. മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മണിവാസകം, അരവിന്ദന്‍, കാര്‍ത്തി, രമ എന്നിവരുടെ മൃതദേഹങ്ങളാണ് അഴുകി തുടങ്ങിയത്.

മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചു തുടങ്ങി. കൊല്ലപ്പട്ടതിന് ശേഷം രണ്ട് ദിവസം മൃതദേഹങ്ങള്‍ കൃത്യമായി സൂക്ഷിക്കാത്തതിനാലാണ് ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിയത്. മെഡിക്കല്‍ കോളെജിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കുമ്പോള്‍ തന്നെ പുഴുക്കളുണ്ടായിരുന്നു. മെഡിക്കല്‍ കോളെജില്‍ ഫ്രീസറിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

എന്നാല്‍ എംബാം ചെയ്യാതെ മൃതദേഹങ്ങള്‍ കൂടുതല്‍ ദിവസം സൂക്ഷിക്കാനാവില്ല. പൊലീസാണ് എംബാം ചെയ്യേണ്ട കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്.കൊല്ലപ്പെട്ട അരവിന്ദനെ തിരിച്ചറിയാന്‍ ബന്ധുക്കള്‍ ശനിയാഴ്ച എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മണിവാസകത്തെ മാത്രം ഇതുവരെ ബന്ധുക്കളെത്തി തിരിച്ചറിഞ്ഞിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com