മാര്‍ക്ക് തട്ടിപ്പ് വിവാദം: മോഡറേഷന്‍ റദ്ദാക്കാ‍ന്‍ വൈസ് ചാന്‍സലറുടെ നിര്‍ദേശം ; നാളെ വിദഗ്ധ പരിശോധന

മോഡറേഷൻ മാർക്ക് തട്ടിപ്പ് രണ്ട് ഡെപ്യൂട്ടി രജിസ്ട്രാർമാർക്ക് നൽകിയ പാസ് വേർഡ് ഉപയോഗിച്ചെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു
മാര്‍ക്ക് തട്ടിപ്പ് വിവാദം: മോഡറേഷന്‍ റദ്ദാക്കാ‍ന്‍ വൈസ് ചാന്‍സലറുടെ നിര്‍ദേശം ; നാളെ വിദഗ്ധ പരിശോധന

തിരുവനന്തപുരം : കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ മോഡറേഷന്‍ റദ്ദാക്കാ‍ന്‍ വൈസ് ചാന്‍സലറുടെ നിര്‍ദേശം. മോഡറേഷനില്‍ കൃത്രിമം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. മോഡറേഷന്‍റെ മറവിൽ നൽകിയ അധികം മാർക്ക് റദ്ദാക്കാൻ വൈസ് ചാൻസലര്‍ നിർദേശിച്ചു. മോഡറേഷന്‍റെ മറവിൽ അധികമാർക്ക് കിട്ടിയവരുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പിന്‍വലിക്കാനും  നിര്‍ദേശം നല്‍കി.   മോഡറേഷന്‍ ലഭിച്ചവരുടെ മാര്‍ക്ക് ലിസ്റ്റുകളായിരിക്കും പിന്‍വലിക്കുക. സോഫ്റ്റ് കമ്പ്യൂട്ടർ വിദഗ്ധർ നാളെ പരിശോധന നടത്തും.

16 ബി.എ, ബിഎസ്‌സി പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്. മോഡറേഷൻ മാർക്ക് തട്ടിപ്പ് രണ്ട് ഡെപ്യൂട്ടി രജിസ്ട്രാർമാർക്ക് നൽകിയ പാസ് വേർഡ് ഉപയോഗിച്ചെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. മാർക്ക് കംപ്യൂട്ടറിൽ രേഖപ്പെടുത്താനായി പാസ് വേർഡ് പരീക്ഷാ വിഭാഗത്തിലെ പല ജീവനക്കാർക്കും നൽകിയിരുന്നുവെന്ന് ഇവർ സർവകലാശാലയെ അറിയിച്ചിട്ടുണ്ട്.  ക്രൈംബ്രാഞ്ച് അന്വഷണത്തോടൊപ്പം സ്വന്തം നിലയ്ക്ക് അന്വേഷണം നടത്താനും കേരള സർവകലാശാല തീരുമാനിച്ചിട്ടുണ്ട്.

കേരള സർവ്വകലാശാല മോഡറേഷൻ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച്  അന്വേഷണം ആവശ്യപ്പെട്ട് രജിസ്‍ട്രാര്‍ ഇന്നലെയാണ് ഡിജിപിക്ക് കത്ത് നൽകിയത്. ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ മഹാദേവന്‍ പിള്ള  പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാര്‍ ഡിജിപിക്ക് കത്ത് നല്‍കിയത്. മാർക്ക് ദാനത്തിൽ സർവ്വകലാശാലക്കെതിരെ ആരോപണം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണത്തിന് സർക്കാർ തയ്യാറായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com