മലയാളി ശാസ്ത്രജ്ഞനെ കൊന്നത് സ്വവര്‍ഗ പങ്കാളി; പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം രണ്ട് പേരും തമ്മില്‍ പണത്തെ ചൊല്ലി തര്‍ക്കമുണ്ടായി.
മലയാളി ശാസ്ത്രജ്ഞനെ കൊന്നത് സ്വവര്‍ഗ പങ്കാളി; പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം

ഹൈദരാബാദ്: ഹൈദരാബാദിലെ അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ എസ് സുരേഷ് കുമാറിന്റെ (56) കൊലപാതകത്തിന് പിന്നില്‍ സ്വവര്‍ഗ പങ്കാളിയാണെന്ന് പൊലീസ്. ഈ മാസം ഒന്നിനാണ് നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററില്‍ ടെക്‌നിക്കല്‍ വിദഗ്ധനായ സുരേഷ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

തലയ്ക്ക് അടിയേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കുടുംബം ചെന്നൈയില്‍ ആയതിനാല്‍ ഹൈദരാബാദിലെ അമീര്‍പേട്ടിലെ ഫ്‌ലാറ്റില്‍ ഒറ്റയ്ക്കായിരുന്നു സുരേഷ് താമസിച്ചിരുന്നത്.

മൂന്ന് സംഘമായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തില്‍ സ്വകാര്യ പതോളജി ലാബില്‍ ജോലി ചെയ്യുന്ന ജനഗാമ ശ്രീനിവാസ് (39) ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 

സുരേഷ് ഏറെനാളായി ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ സാമ്പത്തിക നിലയും അത്ര മികച്ചതായിരുന്നില്ല. സുരേഷിന്റെ ഏകാന്തത മനസിലാക്കി  ശ്രീനിവാസ് അദ്ദേഹത്തോട് അടുപ്പത്തിന് ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. പരിശോധിക്കാനായി രക്തം എടുക്കാന്‍ എത്തിയാണ് ബന്ധം സ്ഥാപിച്ചത്. ലൈംഗിക ബന്ധത്തിന് പകരമായി സാമ്പത്തിക നേട്ടമായിരുന്നു ശ്രീനിവാസിന്റെ ലക്ഷ്യം.

എന്നാല്‍, സുരേഷില്‍ നിന്ന് പണം ലഭിക്കാതായതോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. സെപ്റ്റംബര്‍ 30ന് ശ്രീനിവാസ് സുരേഷിന്റെ വീട്ടില്‍ എത്തി. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം രണ്ട് പേരും തമ്മില്‍ പണത്തെ ചൊല്ലി തര്‍ക്കമുണ്ടായി. ഇതിനിടെ ശ്രീനിവാസ് സുരേഷിനെ ആക്രമിക്കുകയായിരുന്നു. 

കഴിഞ്ഞ 20 വര്‍ഷമായി സുരേഷ് ഹൈദരാബാദിലാണ് താമസിക്കുന്നത്. 2005ലാണ് അദ്ദേഹത്തിന്റെ ഭാര്യ സ്ഥലംമാറ്റം കിട്ടി ചെന്നൈയിലേക്ക് പോകുന്നത്. സുരേഷിന് രണ്ട് മക്കളാണ്. മകന്‍ യുഎസിലും മകള്‍ ഡല്‍ഹിയിലുമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com