അമ്മ ഒറ്റയ്ക്കല്ല കൊലപാതകങ്ങള്‍ നടത്തിയത്; അച്ഛന്‍ ഉള്ളപ്പോഴും ഷാജു വീട്ടില്‍ വരുമായിരുന്നു; നിര്‍ണായ തെളിവുകള്‍ കടത്തി;  കൂടുതല്‍ വെളിപ്പെടുത്തലുകളുമായി റോയിയുടെ മകനും സഹോദരിയും

താന്‍ പൂര്‍ണമായും നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഷാജു നടത്തുന്നത്. വീട്ടില്‍ നിന്നും സാധനങ്ങള്‍ മാറ്റിയതില്‍ സംശയിക്കുന്നുണ്ട്.
അമ്മ ഒറ്റയ്ക്കല്ല കൊലപാതകങ്ങള്‍ നടത്തിയത്; അച്ഛന്‍ ഉള്ളപ്പോഴും ഷാജു വീട്ടില്‍ വരുമായിരുന്നു; നിര്‍ണായ തെളിവുകള്‍ കടത്തി;  കൂടുതല്‍ വെളിപ്പെടുത്തലുകളുമായി റോയിയുടെ മകനും സഹോദരിയും

കൊച്ചി: ജോളിയും റോയി തോമസും തമ്മില്‍ കലഹമുണ്ടായിരുന്നുവെന്ന ഷാജുവിന്റെ ആരോപണം റോയിയുടെയും ജോളിയുടെയും മകന്‍ റോമോ റോയി നിഷേധിച്ചു. അച്ഛനും അമ്മയും തമ്മില്‍ വഴക്കുണ്ടായിരുന്നില്ല. അച്ഛന്‍ കടുത്ത മദ്യപാനിയാണെന്ന ഷാജു സ്‌കറിയയുടെ ആരോപണം തെറ്റാണ്. അച്ഛനൊപ്പം ഒരിക്കല്‍ പോലും സഞ്ചരിക്കാത്ത ഒരാള്‍ക്ക് അച്ഛന്‍ മദ്യപാനിയാണെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്ന് റോമോ ചോദിച്ചു. 24 ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റോമോ.

രണ്ടാനച്ഛന്‍ എന്ന നിലയില്‍ ഷാജു തങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കിയിട്ടില്ല. തങ്ങളുടെ ഒരു കാര്യത്തിലും അദ്ദേഹം ഇടപെട്ടിട്ടില്ല. വീട്ടില്‍ വരും പോകും എന്ന നിലയിലായിരുന്നു. ഷാജുവിനെകൊണ്ട് തനിക്ക് ഒരു ഉപകാരവും ഉണ്ടാകില്ലെന്ന് അറിയാമായിരുന്നു.താന്‍ പൂര്‍ണമായും നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഷാജു നടത്തുന്നത്. വീട്ടില്‍ നിന്നും സാധനങ്ങള്‍ മാറ്റിയതില്‍ സംശയിക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തില്‍ അങ്ങനെയൊരു നീക്കം നടത്തേണ്ട കാര്യമില്ല. നിര്‍ണായക തെളിവുകള്‍ കടത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഷാജു തെറ്റിനെ മറച്ചു പിടിക്കാന്‍ ശ്രമിക്കുകയാണെന്നും റോമോ പറഞ്ഞു.

അമ്മക്ക് കുറ്റകൃത്യം ഒറ്റക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. അമ്മയെ സംശയിക്കേണ്ട സാഹചര്യമില്ലായിരുന്നു. കാര്യങ്ങള്‍ മികച്ച രീതിയില്‍ കൊണ്ടുപോകുന്ന ആളെ എന്തിന് സംശയിക്കണം. എന്തൊക്കെയോ തെളിയാന്‍ ഉണ്ടെന്നാണ് കരുതുന്നത്. സ്റ്റാറ്റസ് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവരാണ് നിയമത്തിന് മുന്നിലേക്ക് വരുന്നതെന്നും റോമോ പറഞ്ഞു.

അച്ഛന്‍ തങ്ങളെ പുറത്തുകൊണ്ടുപോകുമായിരുന്നു. അതുപോലെയൊന്നും ഷാജു ചെയ്യില്ലെന്ന് അറിയാമായിരുന്നു. അമ്മക്ക് ഒരു സംരക്ഷണമാകട്ടെ എന്നു കരുതി രണ്ടാച്ഛനെ സമ്മതിക്കുകയായിരുന്നു.ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ സിനിമക്ക് പോയ ആളാണ്. കൊലപാതകത്തില്‍ രണ്ടാനച്ഛന് പങ്കുണ്ടോ എന്ന കാര്യത്തില്‍ സംശയിക്കുന്നുണ്ടെന്നും റോമോ ആരോപിച്ചു.

മരിക്കുന്നതിന് തലേദിവസം സന്തോഷത്തോടെ അച്ഛന്‍ റോയി വന്ന് സംസാരിച്ചിരുന്നു. സഹോദരനോട് ചിരിച്ചുകൊണ്ട് 'നീ കള്ള ഉറക്കമാണോ'എന്ന് ചോദിച്ചു. പിറ്റേ ദിവസം രാവിലെ ഉണരുമ്പോള്‍ വീട്ടില്‍ പന്തല് കെട്ടുന്നതാണ് കാണുന്നത്. സ്വസ്ഥമായി ജീവിച്ച കുടുംബമായിരുന്നു തങ്ങളുടേതെന്നും റോമോ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com