ജോളിയോട് പ്രണയമായിരുന്നു; സ്വന്തമാക്കാനായി കൊലയ്ക്ക് കൂട്ട് നിന്നു

ഭാര്യയെയും മകളെയും ഒഴിവാക്കാന്‍ തീരുമാനിച്ചത് ജോളിയെ സ്വന്തമാക്കാനായിരുന്നു
ജോളിയോട് പ്രണയമായിരുന്നു; സ്വന്തമാക്കാനായി കൊലയ്ക്ക് കൂട്ട് നിന്നു

കോഴിക്കോട്: കൂടത്തായിയില്‍ കൊലപാതകപരമ്പരയില്‍ കുറ്റസമ്മതം നടത്തി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. തന്റെ ആദ്യഭാര്യ സിലിയേയും മകളേയും കൊലപ്പെടുത്താന്‍ ജോളിക്ക് അവസരമൊരുക്കിയത് താനാണെന്ന് ഷാജു െ്രെകംബ്രാഞ്ചിനോട് സമ്മതിച്ചു. രാവിലെ കസ്റ്റഡിയിലെടുത്ത ഷാജുവിനെ വടകര എസ്.പി. ഓഫിസില്‍ ചോദ്യംചെയ്യുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഷാജു പൊട്ടിക്കരഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നു. ഭാര്യയെയും മകളെയും ഒഴിവാക്കാന്‍ തീരുമാനിച്ചത് ജോളിയെ സ്വന്തമാക്കാനായിരുന്നു. 

ഷാജുവിന്റെ മകന്റെ ആദ്യകുര്‍ബാനദിവസമാണ് മകള്‍ ഛര്‍ദിച്ച് മരിച്ചത്. 2016ല്‍ ജോളിക്കൊപ്പം ദന്താശുപത്രിയില്‍ ഇരിക്കുമ്പോഴാണ് സിലി കുഴഞ്ഞുവീണ് മരിച്ചത്. രണ്ട് മരണങ്ങളിലും ഷാജുവിന്റെ പങ്ക് വ്യക്തമായതോടെ മറ്റ് നാലുപേരുടെ മരണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് െ്രെകംബ്രാഞ്ച് പരിശോധന തുടങ്ങി. 

ജോളിയും താനും തമ്മില്‍ പ്രണയത്തിലായിരുന്നു. ജോളിയെ സ്വന്തമാക്കുന്നതിന് തന്റെ അറിവോടെയാണ് രണ്ട് കൊലപാതകങ്ങളും നടന്നത്. കൊല്ലുന്നതിന് വേണ്ടിയുള്ള എല്ലാ സാഹചര്യവും ഒരിക്കിക്കൊടുത്തത് താനാണ്. പനമരത്തെ കല്യാണവീട്ടില്‍ വച്ചാണ് സിലിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത്. മകള്‍ ബാദ്ധ്യതയാകുമെന്ന് കരുതിയാണ് കൊല്ലാന്‍ തീരുമാനിച്ചു. മകനെയും കൊല്ലണമെന്ന് ജോളി പറഞ്ഞിരുന്നു. എന്നാല്‍ അവനെ മാതാപിതാക്കള്‍ നോക്കുമെന്ന് പറഞ്ഞതിനാല്‍ വെറുതെവിട്ടു. രണ്ട് കൊലപാതകത്തെ കുറിച്ച് അച്ഛന്‍ സക്കറിയയ്ക്ക് അറിയാമായിരുന്നു. ജോളിയുമായുള്ള വിവാഹത്തിന് തന്റെ അച്ഛനാണ് മുന്‍കൈയെടുത്തത് ഷാജു അന്വേഷണ സംഘത്തോട് പറഞ്ഞു

ഷാജുവിനെ കുടുക്കിയത് അതിബുദ്ധിയെന്ന് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി രഞ്ജി തോമസ്. പിടിക്കപ്പെടാതിരിക്കാന്‍ ഷാജു ഒരു മുഴം മുന്നേ എറിയാന്‍ ശ്രമിച്ചു. ഷാജുവിനെതിരെ കൂടുതല്‍ തെളിവുകള്‍ വരാനുണ്ട്. അതിനായി കാത്തിരിക്കുകയാണെന്നായിരുന്നു സഹോദരി റെഞ്ചി തോമസിന്റെ പ്രതികരണം

പ്രദേശത്തെ മറ്റൊരു മരണത്തില്‍കൂടി ജോളിക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് രാമകൃഷ്ണന്റെ  മരണത്തില്‍ ജോളിക്ക് പങ്കുണ്ടോയെന്ന് െ്രെകംബ്രാഞ്ച് അന്വേഷിക്കുന്നു. വസ്തുവിറ്റ് കിട്ടിയ 55 ലക്ഷം രൂപ കാണാതായതിന് പിന്നാലെ, 2016ലാണ് രാമകൃഷ്ണന്‍ മരിക്കുന്നത്. െ്രെകംബ്രാഞ്ച് സംഘമെത്തിയപ്പോഴാണ് മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് തോന്നിത്തുടങ്ങിയതെന്ന് രാമകൃഷ്ണന്റെ മകന്‍ പറയുന്നു. അന്വേഷണസംഘം ഇയാളില്‍ നിന്നും മൊഴി രേഖപ്പെടുത്തി

ജോളി ബ്യൂട്ടി പാര്‍ലറിലെ കസ്റ്റമര്‍ മാത്രമെന്ന് ഉടമ സുലേഖ പറഞ്ഞു.  എന്‍ഐടിയിലെ അധ്യാപിക എന്നാണ് പരിചയപ്പെടുത്തിയിരുന്നത്.  ജോളിയുമായി മറ്റു സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നില്ലെന്നും രാമകൃഷ്ണന്റെ മരണത്തില്‍ പങ്കില്ലെന്നും സുലേഖ പറഞ്ഞു. അധ്യാപകയെന്ന നിലയില്‍ ജോളി ബ്യൂട്ടിപാര്‍ലറില്‍ സ്ഥിരമായി വന്നിരുന്നെന്ന് ഭാര്യപറഞ്ഞിരുന്നെന്ന് സുലേഖയുടെ ഭര്‍ത്താവ് മജീദ് പ്രതികരിച്ചു.

ഇതിനിടെ മുഖ്യപ്രതി ജോളിയെ ഭൂമി ഇടപാടുകളില്‍ സഹായിച്ചെന്ന് കരുതുന്ന മുന്‍ ഡപ്യൂട്ടി തഹസില്‍ദാരെ െ്രെകംബ്രാഞ്ച് ചോദ്യംചെയ്തു. ഇപ്പോള്‍ കോഴിക്കോട് ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാറായ ജയശ്രീയെ ബാലുശേരിയിലെ വീട്ടിലെത്തിയാണ് ചോദ്യംചെയ്തത്. ജോളിയെ വഴിവിട്ട് സഹായിച്ചിട്ടില്ലെന്ന് ജയശ്രീ മൊഴി നല്‍കി. ഭൂമി ഇടപാട് നടന്ന സമയത്ത് താന്‍ ഡപ്യൂട്ടേഷനില്‍ തിരുവനന്തപുരത്താണ് ജോലി ചെയ്തിരുന്നതെന്ന് അവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്‍ഐടി അധ്യാപികയെന്നാണ് ജോളി തന്നോട് പറഞ്ഞിരുന്നതെന്നും ജയശ്രീ അറിയിച്ചു

റോയ് തോമസിന്റെ മരണം 2011ല്‍  അന്വേഷിച്ച റിട്ട. എസ്.ഐ രാമനുണ്ണിയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. റോയിയുടേത് ആത്മഹത്യയാണെന്ന് കണ്ടെത്തിയത് രാമനുണ്ണിയാണ്. റോയിയുടെ ശരീരത്തില്‍ കണ്ടെത്തിയ  സയനൈഡിന്റെ അംശത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നില്ല. ആറ് കൊലപാതകങ്ങളിലും ജോളിയെ സഹായിച്ചുവെന്ന് കരുതുന്നവരുടെ പട്ടിക തയാറാക്കി ചോദ്യംചെയ്യാനാണ് തീരുമാനം 

ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ മരണം അന്വേഷിച്ചതില്‍ ഇടപെടലുണ്ടായിട്ടില്ലെന്ന് അന്വേഷണോദ്യോഗസ്ഥനായിരുന്ന കോടഞ്ചേരി മുന്‍ എസ്‌ഐ, വി.രാമനുണ്ണി. കേസുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥര്‍ ആരും വിളിച്ചിട്ടില്ല. മരണത്തില്‍ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പരാതിയില്ലാതിരുന്നതിനാലാണ് തുടരന്വേഷണം നടത്താതിരുന്നത്. വീട്ടില്‍ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നില്ലെന്നും ജോളിയുടെ മറുപടിയില്‍ അസ്വാഭാവികത തോന്നിയിരുന്നില്ലെന്നും രാമനുണ്ണി പറഞ്ഞു

ജോളിയെ തള്ളി രണ്ടാം ഭര്‍ത്താവിന്റെ കുടുംബവും രംഗത്തെത്തി. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും മകളുടെയും മരണത്തില്‍ ഇപ്പോള്‍ സംശയമുണ്ടെന്ന് ഷാജുവിന്റെ അച്ഛന്‍ സക്കറിയ പറഞ്ഞു. ഫോറന്‍സിക് പരിശോധനാഫലംകൂടി പുറത്തുവരുമ്പോള്‍ കൂടുതല്‍ വ്യക്തത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മരണങ്ങളിലൊന്നും ദുരൂഹതയില്ലെന്നായിരുന്നു സക്കറിയയുടെ ആദ്യ നിലപാട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com