മരട് ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ രണ്ട് കമ്പനികള്‍; വെള്ളിയാഴ്ച കൈമാറും; ഉപദേശകനായി ഗിന്നസ് റെക്കോര്‍ഡ് ഉടമ സര്‍വത്തേയും

തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ രണ്ട് കമ്പനികളെ തീരുമാനിച്ചു
മരട് ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ രണ്ട് കമ്പനികള്‍; വെള്ളിയാഴ്ച കൈമാറും; ഉപദേശകനായി ഗിന്നസ് റെക്കോര്‍ഡ് ഉടമ സര്‍വത്തേയും

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ രണ്ട് കമ്പനികളെ തീരുമാനിച്ചു. എഡിഫൈസ് എന്‍ജിനീയറിങ്ങും വിജയ് സ്റ്റീല്‍സും ചേര്‍ന്നാണ് ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത്.  

ഫ്‌ലാറ്റുകള്‍ വെള്ളിയാഴ്ച കമ്പനികള്‍ക്ക് കൈമാറും. പൊളിക്കല്‍ 90 ദിവസത്തിനുള്ളില്‍ തീര്‍ക്കും. അവശിഷ്ടങ്ങള്‍ മാറ്റാന്‍ 30 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. 

200ലേറെ കെട്ടിടങ്ങള്‍ പൊളിച്ച് പരിചയമുള്ള എന്‍ജിനിയര്‍ എസ്ബി സര്‍വത്തേ ആണ് സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശകനായി ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ കൊച്ചിയില്‍ എത്തുന്നത്. ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിച്ചതിന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് ഉടമയാണ് സര്‍വത്തേ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com