ആലപ്പുഴ: മദ്യം എടുത്തു മാറ്റിയെന്നാരോപിച്ചു പിതാവിനെ ക്രൂരമായി മർദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കരയിലെ കല്ലുമല സ്വദേശി രതീഷ് (29) ആണ് അറസ്റ്റിലായത്.
മദ്യം എടുത്തു മാറ്റിയതിന് പിതാവിനെ അസഭ്യം പറഞ്ഞുകൊണ്ട് ചവിട്ടുകയും അടിക്കുകയും ചെയ്യുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് രതീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വിഡിയോയിൽ പിതാവായ രഘുവിനെ ഇയാൾ ക്രൂരമായി മർദ്ദിക്കുന്നതു ശ്രദ്ധയിൽപ്പെട്ട പൊലീസ് വധശ്രമത്തിനു കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഒളിവിൽ പോയ രതീഷ് ചുനക്കരയിൽ എത്തിയെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു അറസ്റ്റ്. ചുനക്കര പെട്രോൾ പമ്പിനു സമീപത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ