• കേരളം
  • നിലപാട്
  • ദേശീയം
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
  • രാജ്യാന്തരം
  • ധനകാര്യം
  • ചലച്ചിത്രം
  • കായികം
  • ആരോഗ്യം
  • ജീവിതം
Home കേരളം

ഇതേയിനത്തില്‍ പെട്ടൊരാളെ തട്ടിക്കൊണ്ടുപോയപ്പോള്‍ ആരാ പോയി രക്ഷിച്ചത്? ഇനിയും പോകാന്‍ ഞങ്ങള്‍ക്ക് മടിയൊന്നുമില്ല; സെന്‍ കുമാറിന് കാനത്തിന്റെ മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2019 06:15 PM  |  

Last Updated: 30th October 2019 06:15 PM  |   A+A A-   |  

0

Share Via Email

 

തിരുവനന്തപുരം: അട്ടപ്പാടിയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐ നിലപാടിനെ വിമര്‍ശിച്ച  മുന്‍ ഡിജിപി ടിപി സെന്‍ കുമാറിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇനി മാവോയിസ്റ്റ് വേട്ടയ്ക്ക് പോകുമ്പോള്‍ പൊലീസ് കാനത്തേയും ബിനോയ് വിശ്വത്തേയും കൂടെക്കൂട്ടണം എന്നായിരുന്നു സെന്‍കുമാറിന്റെ പരിഹാസം. തങ്ങള്‍ക്ക് അങ്ങനെ പോകാന്‍ മടയില്ലെന്ന് കാനം പറഞ്ഞു.


'ഇപ്പോള്‍ ബിജെപിയിലേക്ക് പോയ പഴയ ഡിജിപി സെന്‍കുമാര്‍, അദ്ദേഹമിന്ന് പരിഹസിച്ചു പറഞ്ഞു പ്രശ്‌നമുണ്ടാകുമ്പോള്‍ കാനം രാജേന്ദ്രനേയും ബിനോയ് വിശ്വത്തേയും അങ്ങോട്ട് അയക്കാമെന്ന്. ഞങ്ങള്‍ക്ക് മടിയൊന്നുമില്ല പോകാന്‍. സെന്‍കുമാറിന്റെ ഇനത്തില്‍പ്പെട്ട സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ അലക്‌സ് പോള്‍ മേനോനെ ഛത്തീസ്ഗഡില്‍ പിടിച്ചുകൊണ്ടുപോയപ്പോള്‍ ആരാ പോയി മോചിപ്പിച്ചത്?  ആ ഘോരവനത്തില്‍പ്പോയി അദ്ദേഹത്തെ രക്ഷിക്കാന്‍ മുന്‍കൈയെടുത്തത് ഞങ്ങളുടെ പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗമായ മനീഷ് കുഞ്ചാമാണ്.

എത്രദിവസം വരുമോ വരില്ലയോ എന്ന് അനിശ്ചിതത്വത്തിലായിരുന്നു? അവസാനം പഴയ ഐഎഎസ് ഉദ്യേഗസ്ഥനായ ബി ഡി ശര്‍മ്മ സര്‍ക്കാരിനോട്് പറഞ്ഞത് ഒറ്റയാള്‍ക്കേ പറ്റുള്ളൂ, അദ്ദേഹത്തിന്റെ പേര് മനീഷ് കുഞ്ചാം എന്നാണ്. അദ്ദേഹത്തെ സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അദ്ദേത്തിന്റെ കയ്യിലും ഞങ്ങളുടെ കയ്യിലും ഇരിക്കുന്ന കാര്‍ഡ് ഒന്നുതന്നെയാണെന്ന് സെന്‍കുമാര്‍ മനസ്സിലാക്കുന്നത് നല്ലതാണ്.'- കാനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

'ഇനി തണ്ടെര്‍ബോള്‍ട് വനത്തില്‍ പോകുമ്പോള്‍ സച്ചിദാനന്ദന്‍, ബിനോയ് വിശ്വം, കാനം, തുടങ്ങിയവരെ മുമ്പില്‍ കൊണ്ടുപോകണം. വെടി വരുമ്പോള്‍ അറസ്റ്റ് ചെയ്യാന്‍ ഒരു റിട്ടയേര്‍ഡ് ജഡ്ജ് നല്ലതാണ്. കാട് മാവോ വാദികള്‍ക്ക് പതിച്ചു നല്‍കിയാല്‍ പ്രശനം തീരും.അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ മാന്യന്‍മാരെ വെടിക്കുള്ള പരിച ആക്കിയാലും പ്രശ്‌നം തീരും.' എന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സെന്‍കുമാറിന്റെ  പരിഹാസം.

 

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ സമകാലിക മലയാളം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
    Related Article
  • അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടല്‍; മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്ന് സിപിഐ, പൊലീസിന് അമിതാധികാരം നല്‍കുന്നത് ശരിയല്ല: കാനം രാജേന്ദ്രന്‍
TAGS
അട്ടപ്പാടി ഏറ്റുമുട്ടല്‍ മാവോയിസ്റ്റ്‌ ടിപി സെന്‍കുമാര്‍ കാനം രാജേന്ദ്രന്‍

O
P
E
N

മലയാളം വാരിക

print edition
ജീവിതം
'ആദ്യം കാല്‍, പിന്നെ ശ്വാസകോശം, ദേ ഇപ്പോള്‍ ഹൃദയത്തിലേക്കും; വിടില്ല ഞാന്‍, പൊരുതും'; വീണ്ടും മനക്കരുത്തോടെ നന്ദു, കുറിപ്പ് 
ഒരു നിമിഷം ആലോചിച്ചു, പിന്നെ പുറത്തെടുത്ത് വച്ചു; ലെവല്‍ ക്രോസ് മറികടക്കുന്ന ആനയുടെ 'ബുദ്ധി' ( വീഡിയോ)
ഭാര്യ അറിയാതെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നവര്‍; സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഒളിഞ്ഞുനോക്കുന്നവര്‍; ഈ സര്‍വേ കാണുക
85 ലക്ഷത്തിന്റെ 'വാഴപ്പഴം'; 'കൂളായി വന്ന് അകത്താക്കി' ( വൈറല്‍ വീഡിയോ)
ബസില്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ്, പ്രായത്തില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി
arrow

ഏറ്റവും പുതിയ

'ആദ്യം കാല്‍, പിന്നെ ശ്വാസകോശം, ദേ ഇപ്പോള്‍ ഹൃദയത്തിലേക്കും; വിടില്ല ഞാന്‍, പൊരുതും'; വീണ്ടും മനക്കരുത്തോടെ നന്ദു, കുറിപ്പ് 

ഒരു നിമിഷം ആലോചിച്ചു, പിന്നെ പുറത്തെടുത്ത് വച്ചു; ലെവല്‍ ക്രോസ് മറികടക്കുന്ന ആനയുടെ 'ബുദ്ധി' ( വീഡിയോ)

ഭാര്യ അറിയാതെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നവര്‍; സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഒളിഞ്ഞുനോക്കുന്നവര്‍; ഈ സര്‍വേ കാണുക

85 ലക്ഷത്തിന്റെ 'വാഴപ്പഴം'; 'കൂളായി വന്ന് അകത്താക്കി' ( വൈറല്‍ വീഡിയോ)

ബസില്‍ കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റ്, പ്രായത്തില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി

arrow


FOLLOW US

Copyright - samakalikamalayalam.com 2019

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം