കഴുത്തിന്റെ ഇരുവശവും നഖംകൊണ്ട് മുറിഞ്ഞ പാടുകളുണ്ടായിരുന്നു; അഭയക്കേസില്‍ നിര്‍ണായക മൊഴി

സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ വിസ്താരത്തിനിടെയാണ് വര്‍ഗീസ് ചാക്കോ നിര്‍ണായകമായ മൊഴി നല്‍കിയത്
കഴുത്തിന്റെ ഇരുവശവും നഖംകൊണ്ട് മുറിഞ്ഞ പാടുകളുണ്ടായിരുന്നു; അഭയക്കേസില്‍ നിര്‍ണായക മൊഴി

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ മൃതദേഹത്തില്‍ നഖംകൊണ്ട് മുറിഞ്ഞതിന്റെ പാടുകളുണ്ടായിരുന്നതായി സാക്ഷി മൊഴി. അഭയയുടെ മൃതദേഹത്തിന്റെ ഫോട്ടോ പകര്‍ത്തിയ വര്‍ഗീസ് ചാക്കോയാണ് നിര്‍ണായക മൊഴി നല്‍കിയത്. കഴുത്തിന്റെ ഇരുവശവും നഖം കൊണ്ട് മുറിഞ്ഞ പാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് വര്‍ഗീസ് പറഞ്ഞത്. സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ വിസ്താരത്തിനിടെയാണ് വര്‍ഗീസ് ചാക്കോ നിര്‍ണായകമായ മൊഴി നല്‍കിയത്.

കേസില്‍ ഇരുപതാം സാക്ഷിയാണ് വര്‍ഗീസ് ചാക്കോ. പത്ത് ഫോട്ടോകള്‍ അന്നത്തെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നതായി ചാക്കോ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ആറെണ്ണം മാത്രമാണ് കോടതിയില്‍ എത്തിയത്. ബാക്കി നാല് ഫോട്ടോകള്‍ എവിടെ പോയെന്ന് തനിക്കറിയില്ലെന്നും വര്‍ഗീസ് ചാക്കോ മൊഴി നല്‍കി.

അഭയ കേസില്‍ പ്രോസിക്യൂഷന് അനുകൂലമായി നാലാമത്തെ സാക്ഷിയാണ് കോടതിയില്‍ മൊഴി നല്‍കുന്നത്. നേരത്തേ രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com