ശബരിമലയില്‍ നിയമ നിര്‍മ്മാണം; നിഷേധിച്ച് ദേവസ്വം മന്ത്രി; നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ആലോചിച്ചിട്ടില്ല

ശബരിമലയില്‍ ഭരണ കാര്യങ്ങളിലുള്‍പ്പെടെ നിയമ നിര്‍മ്മാണം നടത്തുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ശബരിമലയില്‍ നിയമ നിര്‍മ്മാണം; നിഷേധിച്ച് ദേവസ്വം മന്ത്രി; നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ആലോചിച്ചിട്ടില്ല

തിരുവനന്തപുരം: ശബരിമലയില്‍ ഭരണ കാര്യങ്ങളിലുള്‍പ്പെടെ നിയമ നിര്‍മ്മാണം നടത്തുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലെ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ആലോചിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. 

ഭരണത്തിനായി അതോറിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. കോടതിയില്‍ ഇത്തരം സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും വാര്‍ത്തയ്ക്ക് ആധാരമായ വിവരമെന്തെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ശബരിമലയുടെ ഭരണ കാര്യങ്ങളില്‍ ഉള്‍പ്പടെ നിയമ നിര്‍മ്മാണം കൊണ്ടുവരാന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നിയമ നിര്‍മ്മാണം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിനുള്ള ക്ഷേത്രങ്ങളിലെ നിലവിലെ ഭരണ സംവിധാനം മാറ്റുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ശബരിമലയിലെ ദേവ പ്രശ്‌നങ്ങളും പൂജാ കാര്യങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചിന് മുന്‍പാകെ ഇക്കാര്യം അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com