നായ കുറുകെ ചാടി, 105 വര്‍ഷം മുന്‍പ് കേരളത്തില്‍ ആദ്യമായുണ്ടായ വാഹനാപകടം, മരിച്ചത് കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍

1914 സെപ്തംബര്‍ 20ന് കായംകുളത്തിനടുത്തായിരുന്നു അപകടം
നായ കുറുകെ ചാടി, 105 വര്‍ഷം മുന്‍പ് കേരളത്തില്‍ ആദ്യമായുണ്ടായ വാഹനാപകടം, മരിച്ചത് കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍

ന്ന് റോഡ് നിറയെ വാഹനങ്ങളാണ് അതുപോലെ തന്നെയാണ് അപകടങ്ങളും പതിവാണ്. വാഹനം അത്ഭുതമായിരുന്ന ഒരു കാലമുണ്ടായിരുന്നു. 105 വര്‍ഷം മുന്‍പാണ് കേരളത്തില്‍ ആദ്യമായി വാഹനാപകടം ഉണ്ടാകുന്നത്. കേരള കാളിദാസന്‍ കേരളവര്‍മ വലിയ കോയിത്തമ്പുരാനാണ് ആ അപകടത്തില്‍ മരിച്ചത്. ഒരു നായ വട്ടം ചാടിയതാണ് അപകടത്തിന് കാരണമായത്. 1914 സെപ്തംബര്‍ 20ന് കായംകുളത്തിനടുത്തായിരുന്നു അപകടം. വൈക്കം ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരം കൊട്ടാരത്തിലേക്ക് മടങ്ങവേ കായംകുളം കുറ്റിത്തെരുവ് ജങ്ഷനിലാണ് കാര്‍ മറിഞ്ഞത്. സെപ്റ്റംബര്‍ 22ന് അദ്ദേഹം മരിച്ചു. കേരള പൊലീസാണ് ആദ്യത്തെ വാഹനാപകടത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 

ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

കേരളത്തിലെ ആദ്യ വാഹനാപകട മരണത്തിന് 105 വര്‍ഷം. 1914 സെപ്തംബര്‍ 20ന് കായംകുളത്തിനടുത്തായിരുന്നു അപകടം. അപകടത്തില്‍ മരണപ്പെട്ടത് കേരള കാളിദാസന്‍ കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍. സെപ്റ്റംബര്‍ 22ന് അദ്ദേഹം മരിച്ചു. വൈക്കം ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരം കൊട്ടാരത്തിലേക്ക് മടങ്ങവേ കായംകുളം കുറ്റിത്തെരുവ് ജങ്ഷനിലാണ് കാര്‍ മറിഞ്ഞത്. മരുമകന്‍ കേരള പാണിനി എ ആര്‍ രാജരാജവര്‍മയും കൂടെയുണ്ടായിരുന്നു.

ചികിത്സയിലിരിക്കെ എ ആര്‍ രാജരാജവര്‍മയുടെ മാവേലിക്കരയിലെ കൊട്ടാരത്തിലായിരുന്നു അന്ത്യം. നായ കുറുകെ ചാടിയതോടെ െ്രെഡവര്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയത്. ''അടുത്ത വീട്ടിലെത്തിച്ച് വെള്ളം നല്‍കി വിശ്രമിച്ചശേഷമാണ് മാവേലിക്കര കൊട്ടാരത്തിലെത്തിച്ചത്''

എ ആര്‍ രാജരാജവര്‍മയുടെ ഡയറികുറിപ്പില്‍ അപകടത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു. 'ആണ്ടുതോറുമുള്ള വൈക്കം ക്ഷേത്രദര്‍ശനത്തിന് കൊല്ലത്തെത്തിയപ്പോഴേ മടക്കയാത്രയ്ക്ക് കാറുമായി വരണമെന്ന് തമ്പുരാന്‍ പറഞ്ഞു. കുറ്റിത്തെരുവുപാലം കഴിഞ്ഞതോടെ നായ കുറുകെ ചാടി. അമ്മാവന്‍ ഇരുന്ന ഭാഗത്തേക്ക് കാര്‍ മറിഞ്ഞു. നെഞ്ചിന്റെ വലതുഭാഗം കാറിലോ നിലത്തോ ഇടിച്ചിട്ടുണ്ടാവാം. പുറമെ പരിക്കില്ലായിരുന്നു. പരിചാരകന്‍ തിരുമുല്‍പാടിന്റെ കാലൊടിഞ്ഞു. എനിക്കോ െ്രെഡവര്‍ക്കോ പരിക്കേറ്റില്ല. ഉടനെ കൊട്ടാരത്തിലെത്തി വലിയത്താന്‍ ഡോക്ടറെ കാണിച്ചു. രണ്ടാംദിവസമാണ് ശ്വാസോഛ്വാസത്തിനു വേഗത കൂടിയതും എന്റെ കൈകളിലേക്കു ചാരി അന്ത്യശ്വാസം വലിച്ചതും.'

എ ആറിന്റെ മക്കള്‍ ഭാഗീരഥി അമ്മ തമ്പുരാനും എം രാഘവവര്‍മ രാജായും ചേര്‍ന്നെഴുതിയ 'എ ആര്‍ രാജരാജവര്‍മ' പുസ്തകത്തിലാണ് ഡയറിക്കുറിപ്പുള്ളത്.

കടപ്പാട്: ടി ആര്‍ അനില്‍കുമാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com