ബിഹാര്‍ പ്രളയത്തില്‍ ഒറ്റപ്പെട്ട് മലയാളി കുടുംബങ്ങള്‍; പത്തിലധികം കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നു; സഹായത്തിനായി ആരും എത്തുന്നില്ലെന്ന് പരാതി

രാജേന്ദ്രനഗറില്‍ പത്തിലധികം മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്
ബിഹാര്‍ പ്രളയത്തില്‍ ഒറ്റപ്പെട്ട് മലയാളി കുടുംബങ്ങള്‍; പത്തിലധികം കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നു; സഹായത്തിനായി ആരും എത്തുന്നില്ലെന്ന് പരാതി

പറ്റ്‌ന: ബിഹാറിലെ പ്രളയത്തില്‍ കൂടുതല്‍ മലയാളി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. രാജേന്ദ്ര നഗറില്‍ മാത്രം പത്തിലധികം മലയാളി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. പത്തനംതിട്ട സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നവര്‍. അധികാരികളെ സഹായത്തിനായി നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.

പത്തനംതിട്ട വള്ളിത്തോട് സ്വദേശിയായ സണ്ണിയും ഭാര്യയും രണ്ട് പെണ്‍കുട്ടികളും, ഉള്‍പ്പെടെ പത്തിലധികം പേരാണ് കുടങ്ങി കിടക്കുന്നത്, അബ്രഹാം എന്ന മറ്റൊരു മലയാളിയും കുടുംബവും ഇതേ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. വീടിന്റെ ഒരു നില പൂര്‍ണ്ണമായും മുങ്ങിയ നിലയിലാണെന്നാണ് ഇവര്‍ പറയുന്നു. ബിഹാര്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് കുടുങ്ങിക്കിടക്കുന്നവര്‍ ആരോപിക്കുന്നു. 

കഴിഞ്ഞ ദിവസം സമാനമായ സാഹചര്യത്തില്‍ കുടുങ്ങിപ്പോയ 24 മലയാളികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഉത്തരേന്ത്യയില്‍ തുടരുന്ന മഴക്കെടുതിയില്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 127 പേരാണ് മരിച്ചത്. ബിഹാറില്‍ മാത്രം 29 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. 

അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
ബിഹാറില്‍ മാത്രം 300 ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കിഴക്കന്‍ ഉത്തര്‍പ്രദേശിലും ശക്തമായ മഴ തുടരുകയാണ്. വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്ന് 5000ത്തോളം പേരെ രക്ഷപ്പെടുത്തി. പ്രദേശങ്ങളില്‍ കടുത്ത കുടിവെള്ള ക്ഷാമവും നേരിടുന്നുണ്ട്. 

ആശുപത്രികളില്‍ വെള്ളം കയറിയതിനാല്‍ ?രോ?ഗികളും ദുരുതത്തിലായിരിക്കുകയാണ്. വെള്ളപ്പൊക്കം ആരോഗ്യപരമായ ആശങ്കകള്‍ക്കും കാരണമായിട്ടുണ്ട്. നളന്ദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും  രോഗികളെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഉത്തര്‍പ്രദേശില്‍ പ്രയാഗാരാജ്, ലക്‌നൗ, അമേഠി എന്നിവിടങ്ങള്‍ പ്രളയക്കെടുതി രൂക്ഷമാണ്. റോഡ്, റെയില്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. വൈദ്യുതി ബന്ധവും തടസപ്പെട്ടിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com