മോഷണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ബലാത്സംഗത്തിനും 'ലോക്ക്ഡൗണ്‍'; കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു

കോവിഡ് 19നെ വരുതിയിലാക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കൂട്ടത്തില്‍ സംസ്ഥാനം കുറ്റകൃത്യങ്ങളെയും പിടിച്ചുകെട്ടിയെന്ന് റിപ്പോര്‍ട്ട്.
ചിത്രം: എ സനേഷ്/ എക്‌സ്പ്രസ്‌
ചിത്രം: എ സനേഷ്/ എക്‌സ്പ്രസ്‌


തിരുവനന്തപുരം: കോവിഡ് 19നെ വരുതിയിലാക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കൂട്ടത്തില്‍ സംസ്ഥാനം കുറ്റകൃത്യങ്ങളെയും പിടിച്ചുകെട്ടിയെന്ന് റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് മുന്‍പുള്ള കുറ്റകൃത്യങ്ങളെക്കാള്‍ വലിയ തോതിലുള്ള കുറവാണ് സംസ്ഥാനത്ത് സംഭവിച്ചിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ഇതേസമയം 12 മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ നിലവില്‍ അത് രണ്ടെണ്ണം മാത്രമാണ്. സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ ഈ കാലയളവില്‍ പത്തെണ്ണം മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു ബലാത്സംഗക്കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാല് കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 

ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ കൂടുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ പറയുമ്പോള്‍, കേരളത്തില്‍ രണ്ട് പരാതികള്‍ മാത്രമാണ് ഉയര്‍ന്നിരിക്കുന്നത്. 

പക്ഷേ ഈ കുറവ് ലോക്ക്ഡൗണ്‍ ലംഘിക്കുന്ന കാര്യത്തിലില്ല.  ഇതുവരെ 30,000ത്തിന് മുകളിലാണ് കേസുകള്‍. 20,000വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com