ശ്രീനഗർ : ഡൽഹി നിസാമുദ്ദീൻ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തശേഷം കശ്മീരിലേക്കു പോയ മലയാളി സംഘത്തിലെ ഏഴു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കും മലപ്പുറം ജില്ലക്കാരായ 5 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
തബ് ലീഗ് സമ്മേളനശേഷം കശ്മീരിലേക്ക് പോയ 10 അംഗ സംഘത്തിൽപ്പെട്ടവരാണ് ഇവർ. കഴിഞ്ഞ 12 നാണ് ഡൽഹിയിൽ നിന്നും ഇവർ കശ്മീരിലേക്കു തിരിച്ചത്. ഇവർ ശ്രീനഗർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.
ഇന്നലെയാണ് ഇവരുടെ പരിശോധന ഫലം പുറത്തുവന്നത്. കോഴിക്കോട് ജില്ലയിൽ നിന്നുള്ള മടവൂർ സ്വദേശിക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽനിന്നു തിരിച്ചു 31 ദിവസത്തിനു ശേഷം രോഗം സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ