കൊല്ലം: വിവാഹ മോചിതയായ വീട്ടമ്മയെ ലൈംഗിമായി പീഡിപ്പിച്ചെന്ന പരാതിയില്‍ എന്‍സിപി മുന്‍ നേതാവിനെതിരെ കേസ്. എന്‍സിപി യുവജന വിഭാഗത്തിന്റെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. മുജീബ് റഹ്മാനെതിരെ കൊല്ലം ഓച്ചിറ പൊലീസാണ് കേസെടുത്തത്. 12 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ മുജീബും സുഹൃത്തായ യുവതിയും പ്രതികളാണ്.
വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് പരാതി. മാവേലിക്കര കോടതിയില്‍ അഭിഭാഷകനാണ് മുജീബ് റഹ്മാന്‍.
നിയമ സഹായം തേടിയെത്തിയ യുവതിയെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്ന് പരാതിയിൽ പറയുന്നു. കേസിന്റെ പേരില്‍ വീട്ടമ്മയുമായി ഫോണില്‍ അടുപ്പം പുലര്‍ത്തിയ അഭിഭാഷകന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വീട്ടില്‍ നേരിട്ട് എത്തുകയും ബലാത്സംഗം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. അതേ ദിവസം വീട്ടമ്മയുടെ നഗ്ന ദൃശ്യങ്ങള്‍ എടുക്കുകയും ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ കൊണ്ടുപോയി പല തവണയായി പീഡിപ്പിച്ചുവെന്നും വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. കുടുംബ സ്വത്തായി ലഭിച്ച 12 ലക്ഷം രൂപ പണം ഇരട്ടിപ്പിക്കാനെന്ന പേരില്‍ വാങ്ങുകയും തന്നെ കബളിപ്പിച്ചുവെന്നും പരാതിയിലുണ്ട്. ഉറ്റ സുഹൃത്തായ സോണിയ എന്ന യുവതിയുമായി ചേര്‍ന്ന് മുജീബ് വധ ഭീഷണി നടത്തിയതായും പരാതിയില്‍ പറയുന്നു. ഇതുള്‍പ്പടെ ആറ് വകുപ്പുകള്‍ ചേര്‍ത്താണ് ഓച്ചിറ പൊലീസ് കേസെടുത്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ