24ന് ശേഷവും കൊച്ചിയിലും മുളവുകാട് പഞ്ചായത്തിലും കര്‍ശന നിയന്ത്രണം തുടരും; ആരെയും പ്രവേശിക്കാന്‍ അനുവദിക്കില്ല: മന്ത്രി വി എസ് സുനില്‍കുമാര്‍

ഓറഞ്ച് എ വിഭാഗത്തില്‍പ്പെട്ട എറണാകുളം ജില്ലയില്‍ കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലും മുളവുകാട് പഞ്ചായത്തിലും 24ന് ശേഷവും കര്‍ശന നിയന്ത്രണം തുടരുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍
24ന് ശേഷവും കൊച്ചിയിലും മുളവുകാട് പഞ്ചായത്തിലും കര്‍ശന നിയന്ത്രണം തുടരും; ആരെയും പ്രവേശിക്കാന്‍ അനുവദിക്കില്ല: മന്ത്രി വി എസ് സുനില്‍കുമാര്‍

കൊച്ചി: ഓറഞ്ച് എ വിഭാഗത്തില്‍പ്പെട്ട എറണാകുളം ജില്ലയില്‍ കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലും മുളവുകാട് പഞ്ചായത്തിലും 24ന് ശേഷവും കര്‍ശന നിയന്ത്രണം തുടരുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍.കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അതേപോലെ തുടരും. പുറത്തുനിന്ന് ആരെയും ഈ പ്രദേശങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. ആരെയും പുറത്തുപോകാനും അനുവദിക്കില്ലെന്നും സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഓറഞ്ച് എ വിഭാഗത്തില്‍പ്പെട്ട ജില്ലകള്‍ക്ക് ഏപ്രില്‍ 24 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഈ ഇളവുകള്‍ മുളവുകാട് പഞ്ചായത്തിനും കൊച്ചി കോര്‍പ്പറേഷനും ബാധകമല്ല. ഇവിടെ കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരും. ആരെയും ഈ പ്രദേശങ്ങളില്‍ പ്രവേശിക്കാനോ, പുറത്തുപോകാനോ അനുവദിക്കില്ല. യാത്ര ചെയ്യാന്‍ ഇപ്പോള്‍ അനുവാദം ഉള്ളവര്‍ക്ക് മാത്രം പുറത്തിറങ്ങാം. കൊച്ചി കോര്‍പ്പറേഷന്റെ ഭാഗമായ ചുളളിക്കലാണ് പ്രഭവകേന്ദ്രം. ആ പ്രദേശം ഉള്‍പ്പെടുന്ന വാര്‍ഡ് പ്രത്യേകമായി ഐസൊലേറ്റ് ചെയ്യുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.

24ന് ശേഷവും മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കും. അതുകൊണ്ട് മാസ്‌ക് എല്ലാവരും ധരിക്കണം. നിയന്ത്രണങ്ങളില്‍ ഇളവ് വരുന്ന 24 ന് മുമ്പ് വീടുകളും സ്ഥാപനങ്ങളും അതത് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com